നെന്മാറ: മേഖലയിൽ പരക്കെ ചെറിയതോതിൽ വേനൽ മഴ പെയ്തു. അന്തരീക്ഷ താപനില ചെറിയതോതിൽ താഴ്ന്ന് ചൂടിന് ആശ്വാസമായി. കൊയ്ത്തു തുടങ്ങിയ നെൽകർഷകർ നെല്ലും വൈക്കോലും നനഞ്ഞ ആശങ്കയും പങ്കുവെച്ചു.

ശക്തമായ മഴയല്ലെങ്കിലും ചെറിയതോതിൽ പെയ്ത മഴ പൊടിപാറുന്ന സ്ഥലങ്ങളിലും ആശ്വാസം നൽകി. വേനൽമഴ ഉത്സവകമ്മിറ്റികളെയാണ് ആശങ്കയിലാക്കിയത് വരുംദിവസങ്ങളിൽ നടക്കുന്ന വേല, പൂരം, കുമ്മാട്ടി എന്നീ ഉത്സവങ്ങൾക്കും വെടിക്കെട്ടിനും തടസമാവുമോ എന്ന ആശങ്കയും വിവിധ ദേശക്കാർ പങ്കുവെച്ചു.

വേനൽമഴയായതിനാൽ ഒന്നോ രണ്ടോ മഴപെയ്തതിനു ശേഷം വീണ്ടും ശക്തമായ ചൂട് ഉണ്ടാവാനുള്ള സാധ്യതയും പകർച്ചവ്യാധികൾ വ്യാപിക്കാനുള്ള സാധ്യതയും ആരോഗ്യ മേഖലയിലുള്ളവർ പറഞ്ഞു. രാത്രിയോടെ തണുത്ത കാറ്റ് വീശുന്നതിനാൽ അന്തരീക്ഷ താപനില കുറഞ്ഞത് വേനൽചൂടിൽ നിന്ന് ആശ്വാസമാവുന്നുണ്ട്.

കൂടുതൽ ശക്തമായ വേനൽമഴ ലഭിച്ചാൽ മാത്രമേ കുംഭമാസത്തിലെ കിഴങ്ങുവർഗവിളകൾ കൃഷി ആരംഭിക്കുകയുള്ളൂ.

നെല്ലിയാമ്പതിയും മേഖലയിലും വേനൽമഴ ലഭിച്ചുവെങ്കിലും ശക്തമായ മഴ ഉണ്ടായില്ല. സന്ധ്യയോടെ പെയ്ത വേനൽ മഴയിൽ വിവിധ പ്രദേശങ്ങളിൽ മഴവില്ലിന്‍റെ വർണക്കാഴ്ചയും ഒരുക്കി.