വടക്കഞ്ചേരി: പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളുടെ സൗജന്യയാത്ര സംബന്ധിച്ച അവ്യക്തത തുടരുകയാണ്. ടോൾ പ്ലാസയിൽ നിന്നും അഞ്ച് കിലോമീറ്റർ വായുദൂരത്തിലുള്ളവർക്ക് മാത്രമാണ് ടോൾകമ്പനി സൗജന്യ യാത്രാനുമതി ഉറപ്പു പറഞ്ഞിട്ടുള്ളത്. ഇതനുസരിച്ച് 1200 ൽ പരം വാഹന ഉടമകൾ അപേക്ഷ നൽകിട്ടുണ്ടെന്ന് ടോൾ കമ്പനി അധികൃതർ പറയുന്നു.

അപേക്ഷകളിൽ പരിശോധന നടന്നു വരികയാണ്. ഇതിനകം കുറെപേരെ വിളിപ്പിച്ച് വെരിഫിക്കേഷൻ നടത്തി കഴിഞ്ഞിട്ടുണ്ട്. ടോക്കൺ പ്രകാരമാണ് വിളിപ്പിച്ച് ആർസി ഉടമ തന്നെയെന്ന് ഉറപ്പിക്കാൻ നിശ്ചിതഫോറത്തിൽ ഒപ്പിട്ടു വാങ്ങുന്നത്. ഉടമയുടെ വീട്ടിൽനിന്നുള്ള ലൊക്കേഷനും വാഹനനമ്പറും ടോക്കൺ നമ്പറും സഹിതം ടോൾപ്ലാസയിലെ ഓഫീസിൽ എത്തിയാണ് വേരിഫിക്കേഷൻ പൂർത്തിയാക്കുന്നത്.

വാഹനങ്ങളിൽ നിലവിലുള്ള ഫാസ്ടാഗ് വഴി ബന്ധിപ്പിച്ചാണ് സൗജന്യം അനുവദിക്കുന്നതെന്നും പിന്നീട് നിശ്ചിത ട്രാക്കില്ലാതെ ഏത് ട്രാക്കിലൂടെയും കടന്നുപോകാമെന്നുമാണ് അധികൃതർ വാഹന ഉടമകളോട് പറയുന്നത്. എന്നാൽ പത്ത് കിലോമീറ്റർ ദൂരത്തുള്ളവർക്ക് സൗജന്യ യാത്ര അനുവദിക്കണമെന്ന ആവശ്യത്തിൽ എംഎൽഎ ഉൾപ്പെടെയുള്ളവരും രാഷ്ട്രീയപാർട്ടികളും ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇത് അനുവദിക്കാൻ ടോൾ കമ്പനി തയ്യാറല്ല. അഞ്ച് കിലോമീറ്ററിനപ്പുറത്തുള്ളവർക്ക് നാമമാത്രമായ തുക ടോൾനിരക്കായി കണക്കാക്കി വിഷയം അവസാനിപ്പിക്കാനും അനൗദ്യോഗിക ചർച്ചകൾ നടക്കുന്നുണ്ട്. ചർച്ചയ്ക്കോ വിട്ടുവീഴ്ചകൾക്കോ തയ്യാറാകാതെ അഞ്ച് കിലോമീറ്ററിനപ്പുറമുള്ളവർക്ക് സൗജന്യയാത്ര നിഷേധിച്ചാൽ ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങുമെന്ന് പി.പി. സുമോദ് എംഎൽഎ പറഞ്ഞു.