കൊടകര: പഞ്ചായത്തില്‍ ഒരു വര്‍ഷം മുമ്പ് നവീകരിച്ച കാവനാട് ചിറയില്‍ വീണ്ടും പായലും ചണ്ടിയും നിറയുന്നു. വിസ്തൃതമായ കാവനാട് ചിറ അമ്പതുലക്ഷം രൂപ ചെലവഴിച്ചാണ് ഏതാനും വര്‍ഷം മുമ്പ് പുനരുദ്ധരിച്ചത്.

കൊടകര, മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തിയിലാണ് ഒരേക്കറിലധികം വിസ്തൃതിയുള്ള കാവനാട്ചിറയുള്ളത്. കടുത്ത വേനല്‍ക്കാലത്തു പോലും ജലത്തിന്‍റെ നിറസമൃദ്ധിയുള്ളതാണ് കാവനാട് ചിറ. കൃഷിയിടങ്ങളിലേക്ക് വെള്ളം കൊണ്ടുപോകുന്നതിനായുള്ള സംവിധാനവും ചിറയിലുണ്ട്്.

ഈ ചിറയില്‍ സംഭരിച്ചു നിര്‍ത്തുന്ന വെള്ളത്തെ ആശ്രയിച്ചാണ് ഒരു കാലത്ത് മേഖലയില്‍ നെല്‍കൃഷി ചെയ്തുപോന്നിരുന്നത്. നെല്‍കൃഷി ചെയ്യുന്ന പാടങ്ങളുടെ വിസ്തൃതി കുറയുകയും പാടങ്ങള്‍ പലതും പറമ്പുകളായി രൂപാന്തരപ്പെടുകയും ചെയ്തതോടെ ചിറയിലെവെള്ളം ഉപയോഗിക്കുന്ന കര്‍ഷകരുടെ എണ്ണം കുറഞ്ഞു. ഇതോടെ ചിറ അവഗണിക്കപ്പെട്ടു.

വര്‍ഷങ്ങളോളം പുല്ലും പായലും മൂടി നാശോന്മുഖമായി കിടന്ന ചിറ നബാര്‍ഡിന്‍റെ സഹായത്തോടെ കെഎല്‍ഡിസിയാണ് നവീകരണപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. അരക്കോടി രൂപയോളം ഇതിനായി ചെലവഴിച്ചു. 2019ല്‍ ആരംഭിച്ച ചിറയുടെ നവീകരണ പ്രവൃത്തി രണ്ടുവര്‍ഷം കൊണ്ടാണ് പൂര്‍ത്തിയായത്.

വേനല്‍ക്കാലത്തു മേഖലയിലെ കുളങ്ങളിലും കിണറുകളിലും ജലവിതാനം താഴാതെ നിലനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്ന കാവനാട് ചിറയുടെ മുഖം ഏറെക്കാലത്തിനു ശേഷം തെളിഞ്ഞു കണ്ടെങ്കിലും വൈകാതെ ചിറ വീണ്ടും പായലും പുല്ലും ചണ്ടിയും നിറഞ്ഞ് പുല്‍മൈതാനം പോലെയായി.