ഇരിങ്ങാലക്കുട: സ്‌കൂട്ടറിന് സൈഡ് കൊടുക്കാത്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തെതുടര്‍ന്നുണ്ടായ ആക്രമണത്തില്‍ സ്റ്റേഷന്‍ റൗഡിയും കൂട്ടാളിയും അറസ്റ്റില്‍.

പഴുവില്‍ ചിറയ്ക്കല്‍ സ്വദേശി പരേക്കാട്ടില്‍ വീട്ടില്‍ വിഷ്ണു എന്ന് വിളിക്കുന്ന വിഷ്ണു പ്രസാദ് (23), മാള പോലീസ് സ്റ്റേഷന്‍ റൗഡി ലിസ്റ്റില്‍ പേരുള്ള പുത്തന്‍ച്ചിറ പുളിയിലക്കുന്ന് സ്വദേശി നെടുംപുരക്കല്‍ വീട്ടില്‍ മുഹമ്മദ് ഷാഫി (19) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചുമണിയോടെ കോണത്തുകുന്ന് ജനതാ കോര്‍ണര്‍ സ്വദേശി ആലുക്കത്തറ വീട്ടില്‍ പ്രകാശന്‍ (58) എന്നയാളുടെ സഹോദരന്‍റെ മകനായ ഷാന്‍ ഓടിച്ചിരുന്ന കാര്‍ പ്രകാശന്‍റെ വീട്ടിലേക്ക് കയറ്റിയിടാന്‍ ശ്രമിക്കുമ്പോൾ പ്രതികള്‍ വന്നിരുന്ന സ്‌കൂട്ടറിന് സൈഡ് കൊടുത്തില്ല എന്നുപറഞ്ഞ് ഷാനുമായി തര്‍ക്കമുണ്ടായി.

പ്രതികള്‍ ഹെല്‍മെറ്റ് എടുത്ത് കാറിലേക്ക് എറിഞ്ഞത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താല്‍ പ്രകാശനെയും ഷാനിനെയും പ്രകാശന്‍റെ ബന്ധുവായ ലോഹിതാക്ഷന്‍ എന്നയാളെയും അസഭ്യം പറയുകയും തീര്‍ത്തുകളയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും പ്രകാശന്‍റെ കഴുത്തിന് നേരെ കത്തിവീശുകയും പ്രതികള്‍ വിളിച്ച് വരുത്തിയ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് കുട്ടികള്‍ വന്ന് കമ്പി പോലുള്ള ആയുധം ഉപയോഗിച്ച് ആക്രമിക്കാനെരുങ്ങുകയും ഭീഷണിപ്പെടുത്തുകയും സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.

കേസില്‍ ഉള്‍പ്പെട്ട പ്രായപൂര്‍ത്തിയാകാത്ത മൂന്ന് കുട്ടികള്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് നിയമ പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കും.ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ കെ.ജെ. ജിനേഷ്, എസ്‌ഐ മാരായ എ.കെ. സോജന്‍, എം.ആര്‍. കൃഷ്ണപ്രസാദ്, പി.ആര്‍. ദിനേഷ് കുമാര്‍, കെ.എം. നാസര്‍, ജിഎസ്‌ഐ സതീശന്‍, മുഹമ്മദ് റാഷി, ജിഎഎസ്‌ഐ ഷാബു, ഗോപകുമാര്‍, ജിഎസ് സിപിഒമാരായ അർജുന്‍, കമല്‍കൃഷ്ണ, സുജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.