കൊരട്ടി: ആധുനിക രീതിയിൽ നവീകരിച്ച കൊരട്ടി - അന്നമനട പൊതുമരാമത്ത് റോഡിൽ കൊരട്ടി പള്ളിക്കു സമീപമുള്ള ചതിക്കുഴികളിൽ നിയന്ത്രണം വിട്ട് ഇന്നലെ മാത്രം മറിഞ്ഞു വീണത് രണ്ടു ബൈക്ക് യാത്രികർ. ഗതാഗതമേറെയുള്ള ഈ വഴിയിൽ കൂടുതൽ ഭാരവണ്ടികൾ കടന്നു പോകുന്നതും തുടർച്ചയായ മഴയിൽ രൂപപ്പെടുന്ന വെള്ളക്കെട്ടും കുഴികൾ പെരുകാൻ കാരണമായി. ഇവിടത്തെ അപകടകരമായ വളവും ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുവാൻ ആക്കം കൂട്ടുന്നു.

ആധുനിക രീതിയിൽ ബിഎംബിസി ടാറിംഗിലൂടെ കോടികൾ മുടക്കി പുനരുദ്ധരിച്ച പൊതുമരാമത്ത് റോഡുകളിലൊന്നാണിത്. റെയിൽവേ മേൽപ്പാലത്തിന്‍റെ തെക്കേക്കവാടത്തിലും കുഴികളുണ്ട്. കുഴികളടയ്ക്കാൻ അധികൃതരുടെ ഭാഗത്ത് നിന്ന് സത്വര നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.