ചേർപ്പ്: തൃശൂർ - ഇരിങ്ങാലക്കുട - കൊടുങ്ങല്ലൂർ റൂട്ടിൽ വാഹന അപകടങ്ങൾ പതിവാകുന്നു. അമിതവേഗവും ബസുകളുടെ മത്സര ഓട്ടവുമാണ് അപകടത്തിന് കാരണമാകുന്നത്.

ഇതിനിടയില്‌ നിരപരാധികളായ സാധാരണ ജനങ്ങളുടെ ജീവൻ പൊലിയുകയാണ്. കഴിഞ്ഞദിവസം ചൊവ്വൂരിൽ ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് ബസ് പാഞ്ഞുകയറിയുണ്ടായ ആഘാതത്തിൽനിന്ന് യാത്രക്കാർ മോചിതരായിട്ടില്ല. അപകടനില തരണംചെയ്യാതെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് അപകടത്തിൽപ്പെട്ട മൂന്ന് സ്ത്രീകളും. സംസ്ഥാന റോഡിലെ അശാസ്ത്രീയപണികളും കുണ്ടും കുഴിയും ഈ മേഖലകളിലെ യാത്രാദുരിതംകൂട്ടി. റോഡിന്‍റെ ഇരു വശങ്ങളിലും വേണ്ടത്ര നടപ്പാതകൾ ഇല്ലാത്തതു ഇരുചക്ര വാഹനക്കാര്‌‌ക്കും വഴിയാത്രക്കാർക്കും ദുരിതം അരികിലാക്കുന്നു.

പാലക്കൽ മാർക്കറ്റ് ജംഗ്ഷന്‌ റോഡിലെ കുഴികൾ ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്ന സ്ഥിതിയും നിലനിൽക്കുന്നു. അധികൃതരുടെ അനാസ്ഥയാണെന്ന് നാട്ടുകാർ ആരോപിച്ചു. യാത്രക്കാർക്ക് മതിയായ റോഡ് സുരക്ഷ ഒരുക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ തയാറകണം. ആവശ്യമായ ഗതാഗതപരിഷ്കാരങ്ങൾ വരുത്തണമെന്നും ജനങ്ങൾ ആവശ്യപ്പെടുന്നു.