ചാവക്കാട്: നഗരസഭാപരിധിയിലെ വിവിധ വാർഡുകളിലെ വെള്ളക്കെട്ടിന് പരിഹാരംകാണുന്നില്ലെന്ന് ആരോപിച്ച് പ്രതിപക്ഷ അംഗങ്ങൾ ലൈഫ് ജാക്കറ്റ് അണിഞ്ഞാണ് കൗൺസിൽ യോഗത്തിൽ എത്തിയത്.

പ്രതിപക്ഷത്തെ ഷാഹിദ മുഹമ്മദ് വെള്ളംകയറിയ വിഷയത്തിൽ നടപടി ഉണ്ടാകണമെന്നും വിഷയം ചർച്ചചെയ്യണമെന്നും ആവശ്യപ്പെട്ടു. യുഡിഎഫിലെ മറ്റ് അംഗങ്ങളും ഇതേ ആവശ്യം ഉന്നയിച്ചു. ഇതോടെ ഭരണപക്ഷ എൽഡിഎഫ് അംഗങ്ങൾ 'യുഡിഎഫ് കള്ളപ്രചരണം അവസാനിപ്പിക്കുക 'എന്ന പോസ്റ്റർ ഉയർത്തി. ഇതോടെ യോഗം ബഹളത്തിലായി. അജന്‌ഡകളെല്ലാം പാസായതായി ചെയർപേഴ്സൺ ഷീജ പ്രശാന്ത് പ്രഖ്യാപിച്ചതോടെ പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യംവിളിച്ച് ഇറങ്ങിപ്പോയി. വെള്ളക്കെട്ട് സ്ഥലത്ത് നഗരസഭ തിരിഞ്ഞുനോക്കിയില്ലെന്നും ദുരിതമനുഭവിക്കുന്നവർക്ക് സാമ്പത്തിക, മെഡിക്കൽ പരിരക്ഷ നഗരസഭ നൽകണമെന്നും പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടു.

സമയത്തിന് കൗൺസിൽ യോഗത്തിനെത്തിയ പ്രതിപക്ഷനേതാവ് കെ. വി. സത്താറിനും കൗൺസിലർ ബേബി ഫ്രാൻസിസിനും ഒപ്പിടാൻ അനുവാദംനൽകാതെ ചെയർമാൻ മിനിറ്റ്സ് ബുക്ക് ഒളിപ്പിച്ചുവച്ചതായി ആരോപിച്ച പ്രതിപക്ഷം വിവിധ വകുപ്പകൾക്ക് പരാതി നൽകുമെന്നറിയിച്ചു.