ഗുരുവായൂർ: മോട്ടോർ വാഹന വകുപ്പിന്‍റെ പരിശോധനയിൽ നിയമലംഘനംനടത്തി സ്കൂൾ കുട്ടികളെ കൊണ്ടുപോകുന്ന 18 വാഹനങ്ങൾക്കെതിരേ കേസെടുത്തു. ഇതിൽ മൂന്ന് സ്കൂൾ വാഹനങ്ങളും 15 കോൺട്രാക്ട് വാഹനങ്ങളുമാണ്.

ഗുരുവായൂർ സബ് ആർടിഓഫീസിന് കീഴിലുള്ള വിവിധ പ്രദേശങ്ങളിൽ 45 വാഹനങ്ങൾ പരിശോധന നടത്തി. കുട്ടികളെ കുത്തി നിറക്കുക, അമിതവേഗത, ഫിറ്റ്നസ് ഇല്ലാത്തവ, ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾ എന്നിവക്കെതിരേയാണ് നടപടിയെടുത്തത്.

എല്ലാവർക്കും താക്കീതുനൽകി പിഴ ഈടാക്കാൻ നടപടി സ്വീകരിച്ചു. പരിശോധന തുടരുമെന്നും നിയമലംഘനം നടത്തുന്ന വാഹനങ്ങൾ പിടിച്ചെടുക്കുമെന്നും അധികൃതർ അറിയിച്ചു. എംവിഐമാരായ സിംസൺ മിറോഷ്, എസ്.എം.മനോജ്കുമാർ, എഎംവിഐമാരായ സി.സി. ഷീബ, ജി.ആർ.രാജേഷ്, കെ.സി. മധു, എസ്. മഞ്ജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.