കൊരട്ടി: അപകടത്തുരുത്തായി മാറിയ ദേശീയപാത പെരുമ്പിയിൽ വിവാഹാവശ്യത്തിനു പോയ എട്ടംഗസംഘം സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു. യാത്രികർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് പോയ സംഘം യാത്ര ചെയ്ത കാർ നിയന്ത്രണം വിട്ട് മീഡിയനിൽ ഇടിച്ചു കയറി. ഇന്നലെ വൈകീട്ട് 6.20 മണിയോടെ ആയിരുന്നു സംഭവം.
പെരുമ്പി മുതൽ ചിറങ്ങര വരെ രൂപപ്പെട്ട ചതിക്കുഴികളിൽ വെള്ളം നിറഞ്ഞതും ടാർ ഉരുകി മുഴച്ചുനിൽക്കുന്ന ഭാഗത്ത് കയറിയിറങ്ങിയതുമാണ് കാർ നിയന്ത്രണം വിടാൻ കാരണമായതെന്നാണ് നിഗമനം.

വാഹനം ഉലഞ്ഞതോടെ വാഹനത്തിനു മുകളിൽ വച്ച ലഗേജുകൾ തൃശൂർ ഭാഗത്തേക്കുള്ള ട്രാക്കിൽ തെറിച്ചുവീണു. ഇതുകണ്ട് പൊടുന്നനെ ബ്രേക്കിട്ടതിനെതുടർന്ന് ആ ട്രാക്കിൽ സഞ്ചരിച്ചിരുന്ന ബൈക്ക് യാത്രികൻ നിയന്ത്രണം വിട്ട് വീണു.

പ്രദേശത്തെ അപകടസാധ്യതകൾ മുന്നിൽ കണ്ട് ഇക്കഴിഞ്ഞ രണ്ടിന് മേഖലയിലെ കുണ്ടും കുഴിയും ടാർ മുഴച്ചു നിൽക്കുന്നതും സംബന്ധിച്ച് ദീപിക വാർത്ത നൽകിയിരുന്നു.