വേലൂപ്പാടം: പുലിക്കണ്ണിയില്‍ കൂറ്റന്‍മരം റോഡിലേക്ക് കടപുഴകി വീണു. മരം റോഡിനുകുറുകെ വീണതോടെ വരന്തരപ്പിള്ളി - പാലപ്പിള്ളി റോഡില്‍ ഗതാഗതം തടസപ്പെട്ടു.

ബൈക്ക് യാത്രികരും ഒരു ബസും കടന്നുപോയതിന്‍റെ തൊട്ടുപിന്നാലെയായിരുന്നു അപകടം. മരത്തിന്‍റെ ചില്ലകള്‍വീണ് വൈദ്യുത പോസ്റ്റും വൈദ്യുത ലൈനുകളും തകരാറിലായി. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംഭവം. വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്‍റ് കലാപ്രിയ സുരേഷ്, പഞ്ചായത്ത് ഉദ്യോഗസ്ഥരും അഗ്‌നിരക്ഷാസേനയും കെഎസ്ഇബി അധികൃതരും സ്ഥലത്തെത്തിയിരുന്നു. ഒന്നരമണിക്കൂറിനുശേഷം മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.

തൃപ്രയാർ: പാലത്തിനുസമീപം നാട്ടിക പഞ്ചായത്ത് പരിധിയിൽ റോഡരികിലെ മരം ഒടിഞ്ഞുവീണു. ഇതുമൂലം ഒരുമണിക്കൂറോളം പൂർണമായും ഗതാഗതം തടസപ്പെട്ടു. വലപ്പാട് പോലീസും ഫയർ ആൻഡ് റെസ്ക്യൂ ടീമും ചേർന്ന് ഒടിഞ്ഞുവീണ മരം മുറിച്ചുമാറ്റിയാണ് റോഡ് ഗതാഗതം പുനഃസ്ഥാപിച്ചത്. ഉച്ചസമയമായതിനാൽ റോഡിൽ യാത്രക്കാർ കുറവായിരുന്നതും സ്ഥിരമായി പ്രദേശത്ത് ലോട്ടറി കച്ചവടം നടത്തിയിരുന്നവർ ഭക്ഷണം കഴിക്കാൻപോയതിനാലും വൻ ദുരന്തമാണ് ഒഴിവായത്.