കാഞ്ഞാണി: തൃശൂർ - കാഞ്ഞാണി - വാടാനപ്പള്ളി സംസ്ഥാനപാതയിൽ പെരുമ്പുഴ ചാലിന് മുകളിലൂടെപോകുന്ന ഒന്നാം നമ്പർ പാലത്തിൽ വിള്ളൽ. ബലക്ഷയം മൂലം നാലുവർഷം മുമ്പ്് പുതുക്കിപ്പണിത പാലത്തിൽ രണ്ടിടത്താണ് വിള്ളൽ രൂപപ്പെട്ടത്.

വാഹനങ്ങൾ ഇടതടവില്ലാതെ ചീറ്റിപ്പായുന്ന സംസ്ഥാനപാതയിലാണ് ഒരു കിലോമീറ്റർ നീളമുള്ള പെരുമ്പുഴ പാടശേഖരം. പാടശേഖരങ്ങളിലേക്ക് കൃഷിക്കാവശ്യമായ വെള്ളം എത്തിക്കുന്ന ചാലുകൾകൾക്കു മീതെയായി രണ്ടുപാലങ്ങളുമുണ്ട്. ഇതിൽ ഒന്നാമത്തെ പാലത്തിലാണ് വിള്ളൽ കണ്ടെത്തിയത്. റോഡിൽ നീളത്തിലും പാലത്തിന് കുറുകെയുമാണ് വിള്ളൽവീണത്.

നാലുവർഷംമുമ്പ്് ബലക്ഷയം വന്നതിനെ തുടർന്ന് 60 ലക്ഷത്തിൽപ്പരം രൂപ ചിലവിലാണ് പാലം പുനർനിർമിച്ചത്. ഭിലായ് സ്റ്റീൽ പ്ലാന്‍റിൽനിന്ന് കൊണ്ടുവന്ന ഗർഡറുകൾ ഉപയോഗിച്ചാണ് അന്ന് പാലത്തിൽ അറ്റകുറ്റപ്പണി നടത്തിയത്.

വീണ്ടും പാലത്തിൽ വിള്ളൽ കണ്ടെത്തിയതോടെ നാട്ടുകാർ ആശങ്കയിലാണ്. പിഡബ്യുഡി ഉദ്യോഗസ്ഥരെത്തി പരിശോധിച്ചാൽ മാത്രമാണ് കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത വരികയുള്ളൂ. ഇതിന് സമീപത്ത് സ്വകാര്യ ബൈക്ക് ഷോറൂമിന് സമീപത്തുള്ള കൾവർട്ടും ഉൾഭാഗംതകർന്ന നിലയാണ്.