വലപ്പാട്: നാട്ടികയിൽ മരണവീട്ടിൽ അതിക്രമിച്ചുകയറി വീട്ടുകാരെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ സ്റ്റേഷൻ റൗഡികളായ രണ്ട് യുവതികളടക്കം മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
ചാമക്കാല സ്വദേശി പറൂപനയ്ക്കൽ വീട്ടിൽ ഷിബിൻ(22), വലപ്പാട് കരയാമുട്ടം സ്വദേശി ചിക്കവയലിൽവീട്ടിൽ സ്വാതി(28), വലപ്പാട് സ്വദേശി ഈയാനി വീട്ടിൽ ഹിമ(25) എന്നിവരെയാണ് വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്.

നാട്ടിക സ്വദേശി തലശേരിവീട്ടിൽ സുധീർ എന്നയാളുടെ വീട്ടിലേക്ക് അതിക്രമിച്ചുകയറി വീടിനുള്ളിലുണ്ടായിരുന്ന സുധീറിനെയും സഹോദരൻ സുബൈർ, ഷിബിന എന്നിവരെയും ആക്രമിച്ച് പരിക്കേൽപിച്ച കേസിലാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

കേസിലെ പ്രതിയായ ഷിബിൻ വലപ്പാട് പോലീസ് സ്റ്റേഷനിൽ കവർച്ചാകേസിൽ ഹിമയുടെയും സ്വാതിയുടെയും കൂട്ടുപ്രതിയായിരുന്നു. ഹിമ, സ്വാതി എന്നിവർ കാപ്പ പ്രകാരം ആറുമാസത്തേയ്ക്ക് കൊടുങ്ങല്ലൂർ ഡിവൈഎസ്പി ഓഫീസിൽ ഒപ്പുവയ്ക്കുന്ന നടപടി നേരിടുന്നവരാണ്. ഇവർ വലപ്പാട് പോലീസ് സ്റ്റേഷനിൽ കവർച്ച, വീടുകയറി ആക്രമണം, അടിപിടി എന്നിവയടക്കംമൂന്നു ക്രിമിനൽ കേസുകളിലെ പ്രതികളാണ്.

വലപ്പാട് സിഐ എം.കെ. രമേഷ്, സബ് ഇൻസ്പെക്ടർ പി.ജി. സദാശിവൻ, പ്രോബേഷൻ എസ്ഐ ജിഷ്ണു, അസി.സബ് ഇൻസ്പെക്ട‍ർ ചഞ്ചൽ, വനിതാ സിവിൽ പോലീസ് ഓഫീസർ സിജി എന്നിവർചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.