ചാലക്കുടി: ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ പോയ പ്രതി ആറു വർഷങ്ങൾക്കു ശേഷം അറസ്റ്റിലായി. പരിയാരം ആന്ത്രക്കാംപാടം പടമാടൻ വീട്ടിൽ ഷാജു (51) എന്നയാളാണ് പിടിയിലായത്. ഇടുക്കി വാഗമണ്ണിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 2019 ഡിസംബർ 31നാണ് സംഭവം ഉണ്ടായത്.

പരിയാരം ആന്ത്രക്കാംപാടത്തുള്ള വീട്ടിലേക്ക് അതിക്രമിച്ച് കയറിചെന്ന് ഭാര്യയെ ദേഹോപദ്രവമേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായി ജയിലിൽ കഴിഞ്ഞുവരവെ ജാമ്യത്തിലിറങ്ങി കോടതിയിൽ ഹാജരാകാതെ ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് ഇയാളെ പിടികൂടുന്നതിന് വേണ്ടി ഇരിങ്ങാലക്കുട പ്രിൻസിപ്പൽ അസിസ്റ്റന്‍റ്് സെഷൻസ് കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

തൃശൂർ റൂറൽ ജില്ല പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്‍റെമേൽനോട്ടത്തിൽ ചാലക്കുടി ഡിവൈഎസ്പി പി.സി. ബിജു കുമാറിന്‍റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം. മൂസ, എഎസ്ഐ വി.യു. സിൽജോ. സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എ.യു റെജി എം. ജെ ബിനു , ഷിജോ തോമസ്, സിവിൽ പോലീസ് ഓഫീസർ സുർജിത് സാഗർ, ചാലക്കുടി സ്റ്റേഷനിലെ എഎസ്ഐ ജോഫി ജോസ്, സിവിൽ പോലീസ് ഓഫീസർ പി.കെരതീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.