കൗമാരക്കാരനെ തട്ടിക്കൊണ്ടുപോയി പണം തട്ടിയയാൾ അറസ്റ്റിൽ
Thursday, January 26, 2023 12:59 AM IST
കാട്ടൂർ: പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മർദിച്ച് പണം തട്ടിയ കേസിൽ ഒളിവിലായിരുന്ന പ്രതിയെ പോലീസ് പിടികൂടി.
ഒട്ടേറെ കേസുകളിൽ പ്രതിയായ പൊറത്തിശേരി സ്വദേശി മുതിരപറന്പിൽ പ്രവീണിനെ (ഡ്യൂക്ക് പ്രവീണ്‍-23)യാണ് കാട്ടൂർ എസ്എച്ച്ഒ മഹേഷ് കുമാറും സംഘവും അറസ്റ്റുചെയ്തത്. കഴിഞ്ഞവർഷം ഒക്ടോബർ രണ്ടിന് ചെമ്മണ്ടയിൽനിന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി ബന്ധുക്കളിൽനിന്ന് മോചനദ്രവ്യമായി പതിനായിരം രൂപ വാങ്ങിയത്. സംഭവത്തിൽ മൂന്നുപേർ നേരത്തെ അറസ്റ്റിലായിരുന്നു.
ഇരിങ്ങാലക്കുട എക്സെസ് ഓഫീസ് ആക്രമിച്ചതുൾപ്പെടെ ഒട്ടേറെ കേസുകളിൽ പ്രതിയാണ് പ്രവീണ്‍. എസ്ഐമാരായ അരിസ്റ്റോട്ടിൽ, മണികണ്ഠൻ, സീനിയർ സിപിഒ പ്രസാദ്, സിപിഒമാരായ ശ്യാം അഭിലാഷ്, ശബരി, ഷിബു രാജേഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.