ജില്ല ഇനി സ്മാർട്ടാകും : കെ-ഫോണ്‍ സജീവമാകുന്നു
Saturday, October 12, 2024 2:41 AM IST
തൊടുപുഴ: സാധാരണക്കാർക്ക് സൗജന്യമായും മിതമായ നിരക്കിലും അതിവേഗ ഇന്‍റർനെറ്റ് സൗകര്യം നൽകുന്ന സർക്കാർ പദ്ധതിയായ കെ-ഫോണ്‍ ജില്ലയിൽ സജീവമാകുന്നു. വീടുകളിലും ഓഫീസുകളിലും വാണിജ്യസ്ഥാപനങ്ങളിലുമായി ജില്ലയ്ക്ക് പരിചിതമാകുകയാണ് കെ-ഫോണ്‍.

പദ്ധതിക്കായി ജില്ലയിൽ ഇതുവരെ 2035.74 കിലോമീറ്റർ കേബിളുകൾ സ്ഥാപിച്ചു. കെഎസ്ഇബി ട്രാൻസ്മിഷൻ ടവറുകളിലൂടെയാണ് 306.28 കിലോമീറ്റർ കേബിൾ വലിച്ചത്. 1729.46 കിലോമീറ്റർ കെഎസ്ഇബി പോസ്റ്റുകൾ വഴിയും. 1213 സർക്കാർ ഓഫീസുകൾ ഇപ്പോൾ കെ ഫോണ്‍ നെറ്റ്‌‌വർക്കാണ് ഉപയോഗിക്കുന്നത്. ആദ്യഘട്ടത്തിൽ 1622 ഓഫീസുകളിലാണ് കണക്ഷൻ നൽകേണ്ടത്.

ബാക്കി മേഖലകളിലേയ്ക്കും കെ-ഫോണ്‍ ഉടനെത്തുമെന്ന് അധികൃതർ പറഞ്ഞു. പുതിയ രജിസ്ട്രേഷനുകളും വരുന്നുണ്ട്. ഒരു ഐഎൽഎൽ കണക്ഷനും ജില്ലയിൽ നൽകിയിട്ടുണ്ട്. നെറ്റ്വർക്കിന്‍റെ വേഗതയിലെ സ്ഥിരതയാണ് ഐഎൽഎൽ കണക്ഷനുകളുടെ പ്രത്യേകത. നിലവിൽ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലായി 157 ബിപിഎൽ വീടുകളിലാണ് കെ - ഫോണ്‍ കണക്ഷനുള്ളത്. 573 വീടുകളിലാണ് ആദ്യഘട്ടം പൂർത്തീകരിക്കേണ്ടത്. 1843 വാണിജ്യ കണക്ഷനുകളും ജില്ലയിൽ നൽകി.


ഇത് വാണിജ്യസ്ഥാപനങ്ങളിലേക്കും തുക അടയ്ക്കാൻ തയാറായ വീടുകളിലേക്കും എത്തിയിട്ടുണ്ട്. പ്രാദേശിക കേബിൾ ടിവി ഓപ്പറേറ്റർമാർ വഴിയാണ് വാണിജ്യ കണക്ഷനുകൾ നൽകുന്നത്. ജില്ലയിൽ 118 കേബിൾ ടിവി ഓപ്പറേറ്റർമാരെ ഇതിനായി തെരഞ്ഞെടുത്തിട്ടുണ്ട്. നിലവിൽ ഒരുമാസം, മൂന്നുമാസം, ആറുമാസം, ഒരുവർഷം എന്നിങ്ങനെയാണ് കെ ഫോണ്‍ പായ്ക്കേജുകൾ.

കേരള വിഷൻ ബ്രോഡ്ബാൻഡ് ലിമിറ്റഡ്, എക്സ്ട്രാനെറ്റ് സപ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ സേവനദാതാക്കൾ കെ ഫോണിന്‍റെ ഡാർക്ക് ഫൈബർ ഉപയോഗിക്കുന്നുണ്ട്. 1149.295 കിലോമീറ്ററാണ് വാടകയ്ക്ക് നൽകിയിരിക്കുന്നത്. കിലോമീറ്ററിന് നിശ്ചിത തുക ഈടാക്കും.

കെഎസ്ഇബിയും കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡും ചേർന്ന് നടപ്പാക്കുന്ന പദ്ധതിയിൽ സർക്കാർ ഓഫീസുകൾക്ക് പുറമേ ഒരു നിയമസഭ മണ്ഡലത്തിൽ 100 ബിപിഎൽ വീടുകൾക്ക് സൗജന്യ കണക്ഷൻ നൽകുകയാണ് ആദ്യഘട്ട ലക്ഷ്യം. പുതിയ ഗാർഹിക കണക്ഷൻ എടുക്കാൻ എന്‍റെ കെ ഫോണ്‍ എന്ന മൊബൈൽ ആപ്പിലൂടെയോ വെബ്സൈറ്റിലോ രജിസ്റ്റർ ചെയ്യാം.