ആശുപത്രിക്കെട്ടിടത്തിൽനിന്നു യുവാവ് ചാടി മരിച്ചു
Thursday, October 10, 2024 12:37 AM IST
തൊടുപുഴ: ചികിത്സയ്ക്കെത്തിയ യുവാവ് ആശുപത്രിക്കെട്ടിടത്തിൽനിന്നു ചാടി മരിച്ചു. ചൊവ്വാഴ്ച രാത്രി 8.30ന് തൊടുപുഴ ജില്ലാ ആശുപത്രിയിലായിരുന്നു സംഭവം. തൊടുപുഴ ശാസ്താംപാറ ശാരദക്കവല പുറന്പോക്കിൽ വീട്ടിൽ വി.എസ്.സജീവ് (40) ആണ് മരിച്ചത്.

വൃക്ക, ടിബി, ശ്വാസതടസം തുടങ്ങിയ രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു സജീവ്. ചൊവ്വാഴ്ചയാണ് ഭാര്യമാതാവിനൊപ്പം ആശുപത്രിയിൽ അഡ്മിറ്റായത്. രാത്രി 8.30ഓടെ ഭക്ഷണം കഴിക്കാനാവശ്യപ്പെട്ടെങ്കിലും വേണ്ടെന്നു പറഞ്ഞ് കെട്ടിട ത്തിനു മുകളിലേക്ക് പോവുകയായിരുന്നു. പിന്നീട് നാലാം നിലയിലെ പടിക്കെട്ടിന് ഇടയിലുള്ള വിടവിലൂടെ താഴേക്ക് ചാടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.


പരിക്ക് ഗുരുതരമായതിനാൽ ഉടൻ കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വീഴ്ചയിൽ നെഞ്ചിനേറ്റ പരിക്കാണ് മരണകാരണം. പട്ടയം കവലയ്ക്കടുത്ത് ശാരദക്കവലയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു കൂലിപ്പണിക്കാരനായ സജീവ്. മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്കാരം ഇന്നു രാവിലെ പത്തിന് തൊടുപുഴ ശാന്തിതീരം ശ്മശാനത്തിൽ. ഭാര്യ: കെ.വി. ദിവ്യ. മക്കൾ: ആദിത്യൻ, ആദവ്.