അമ്പലപ്പുഴ: ആശങ്കയ്ക്ക് വിരാമമിട്ട് ആഴ്ചകളായി സംഭരണം തടസപ്പെട്ട പാടശേഖരത്തുനിന്ന് നെല്ല് സംഭരണമാരംഭിച്ചു. ഈര്‍പ്പമില്ലാത്ത ഉണങ്ങിയ നെല്ലിന് കര്‍ഷകര്‍ക്ക് നല്‍കേണ്ടി വന്നത് 15 കിലോ കിഴിവ്. കര്‍ഷകരുടെ ഗതികേട് മുതലെടുത്ത മില്ലുടമകള്‍ക്ക് ഒത്താശയുമായി സിവില്‍ സപ്‌ളൈസ് വകുപ്പുദ്യോഗസ്ഥരും.

കൊയ്ത്തു കഴിഞ്ഞു ദിവസങ്ങള്‍ പിന്നിട്ടിട്ടും നെല്ലെടുക്കാതിരുന്ന പുന്നപ്ര വെട്ടിക്കരി പാടശേഖരത്തെ നെല്ലാണ് ഒടുവില്‍ സംഭരിക്കാന്‍ തുടങ്ങിയത്. 480 ഏക്കറുള്ള ഈ പാടശേഖരത്ത് 235 കര്‍ഷകരാണുള്ളത്. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് തന്നെ ഇവിടെ കൊയ്ത്ത് പൂര്‍ത്തിയാക്കിയിരുന്നു. ഒരേക്കര്‍ കൊയ്യുന്നതിന് 2100 രൂപ നിരക്കില്‍ യന്ത്രമുപയോഗിച്ചാണ് കൊയ്ത്ത് പൂര്‍ത്തിയാക്കിയത്.

കൊയ്ത നെല്ലെല്ലാം പാടശേഖരത്തിന്‍റെ പല ഭാഗങ്ങളിലായി കുട്ടിയിട്ടിരിക്കുകയായിരുന്നു. ഈ പാടശേഖരത്തെ നെല്ലെടുക്കാന്‍ സിവില്‍ സപ്‌ളൈസ് മൂന്നു മില്ലുകളെയാണ് ചുമതലപ്പെടുത്തിയത്. ഇതില്‍ ഒരു മില്ല് തുടക്കത്തില്‍ത്തന്നെ സംഭരണത്തില്‍നിന്ന് പിന്‍മാറായിരുന്നു. മറ്റ് രണ്ടു മില്ലുകാരില്‍ ഒരു മില്ലിന്‍റെ ഏജന്‍റ് ഇവിടെയെത്തി നെല്ല് നോക്കിയ ശേഷം മടങ്ങിപ്പോയി. ഉപ്പുവെള്ള ആശങ്കയ്ക്കിടെയാണ് കര്‍ഷകര്‍ മാസങ്ങള്‍ നീണ്ട അധ്വാനത്തിനൊടുവില്‍ കൃഷി പൂര്‍ത്തിയാക്കിയത്. 20 ലക്ഷത്തില്‍പ്പരം രൂപയുടെ നെല്ലാണ് മഴയില്‍ നനയുമെന്ന ആശങ്കയില്‍ ഇവിടെ കൂട്ടിയിട്ടിരുന്നത്.

ഒട്ടും ഈര്‍പ്പമില്ലാത്ത നെല്ല് മഴയില്‍ നനയിച്ച് ഈര്‍പ്പത്തിന്‍റെ പേരില്‍ കിഴിവ് കൂടുതല്‍ ആവശ്യപ്പെടാനുള്ള ഏജന്‍റുമാരുടെ തന്ത്രങ്ങളുടെ ഭാഗമായിട്ടാരുന്നു സംഭരണം വൈകിച്ചത്. വേനല്‍ മഴ ഇടക്കിടെ ശക്തമാകുന്നതിനാല്‍ കൊയ്ത നെല്ലെല്ലാം മഴയില്‍ നശിക്കുമെന്ന ആശങ്കയിലായിരുന്നു കര്‍ഷകര്‍. ഏക്കറിന് നാല്‍പ്പതിനായിരം രൂപയോളം ചെലവിട്ടാണ് കര്‍ഷകര്‍ കൃഷി പൂര്‍ത്തിയാക്കിയത്. ഒടുവില്‍ ആഴ്ചകള്‍ നീണ്ട ആശങ്കക്കു ശേഷം കഴിഞ്ഞ ദിവസം മുതല്‍ സംഭരണമാരംഭിച്ചു.

എന്നാല്‍, ഒട്ടും ഈര്‍പ്പമില്ലാത്ത നെല്ലിന് 15 കിലോ കിഴിവാണ് മില്ലുകാരുടെ ഏജന്‍റുമാര്‍ ആവശ്യപ്പെട്ടത്. മഴയില്‍ നെല്ല് പാടശേഖരത്തുകിടന്ന് നശിക്കുന്നത് ഒഴിവാക്കാന്‍ മില്ലുകാര്‍ ആവശ്യപ്പെട്ട കിഴിവില്‍ നെല്ല് നല്‍കാന്‍ കര്‍ഷകര്‍ക്ക് തയ്യാറാകേണ്ടി വന്നു. കര്‍ഷകരെ സഹായിക്കേണ്ട പാഡി ഓഫീസര്‍മാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ മില്ലുകാര്‍ക്ക് അനുകൂല നിലപാടെടുത്തതായി കര്‍ഷകര്‍ പറയുന്നു. കഴിഞ്ഞവര്‍ഷം രണ്ടു കിലോ നല്‍കിയപ്പോഴാണ് ഇത്തവണ 15 കിലോ കിഴിവ് നല്‍കേണ്ടി വന്നത്.

ഏജന്‍റുമാരും പാഡി ഓഫീസര്‍മരും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായാണ് സംഭരണം വൈകിക്കുന്നതെന്നും കൂടുതല്‍ കിഴിവ് കര്‍ഷകര്‍ നല്‍കുന്നതുവരെ വില പേശല്‍ തന്ത്രവുമായാണ് ഏജന്‍റുമാരെത്തുന്നതെന്നും കര്‍ഷകര്‍ കുറ്റപ്പെടുത്തി.