കോന്നി: നിയോജക മണ്ഡലത്തിലെ രണ്ടു പഞ്ചായത്ത്‌ സ്റ്റേഡിയങ്ങൾ നിർമിക്കുന്നതിന് രണ്ടു കോടി രൂപ അനുവദിച്ചതായി കെ.യു. ജനീഷ് കുമാർ എംഎൽഎ അറിയിച്ചു. ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിക്കുന്നത്.

പ്രവൃത്തിയുടെ 50 ശതമാനം തുക സംസ്ഥാന സർക്കാരും 50 ശതമാനം തുക എംഎൽഎ ഫണ്ടിൽനിന്നും വിനിയോഗിക്കും. ഒരു സ്റ്റേഡിയത്തിന് ഒരു കോടി രൂപ വീതമാണ് അനുവദിക്കുന്നത്.

സംസ്ഥാന കായിക മന്ത്രി വി. അബ്ദു റഹ്മാന് നൽകിയ നിവേദനത്തെത്തുടർന്നാണ് ശോച്യാവസ്ഥയിലായിരുന്ന സ്റ്റേഡിയങ്ങൾ നവീകരിക്കുന്നതിനായി തുക അനുവദിച്ചതെന്ന് എംഎൽഎ പറഞ്ഞു. സംസ്ഥാന കായിക വകുപ്പിനു കീഴിൽ സ്പോർട്സ് കേരള ഫൗണ്ടേഷനാണ് പ്രവൃത്തിയുടെ നിർവഹണച്ചുമതല.

പ്രവൃത്തി വേഗത്തിൽ നടപ്പിലാക്കാനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്ത് പ്രദേശത്തെ ജനപ്രതിനിധികളുടെയും കായിക താരങ്ങളുടെയും നിർദേശങ്ങൾകൂടി പരിഗണിച്ച് ഒരു സ്റ്റേഡിയത്തിന് ഒരു കോടി രൂപയിൽ അധികരിക്കാതെ പ്രവൃത്തിയുടെ എസ്റ്റിമേറ്റ് തയാറാക്കാൻ നിർദേശം നൽകുമെന്നും എംഎൽഎ അറിയിച്ചു.