പത്തനംതിട്ട: ജില്ലയിൽ ഒഴിവുള്ള തദ്ദേശ സ്ഥാപന വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് 24നു നടക്കും. ഇന്നലെ വിജ്ഞാപനം പുറപ്പെടുവിച്ചതായി ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ അറിയിച്ചു. മാതൃകാ പെരുമാറ്റച്ചട്ടവും നിലവില്‍ വന്നു.

പത്തനംതിട്ട മുനിസിപ്പാലിറ്റിയിലെ കുമ്പഴ നോര്‍ത്ത് വാര്‍ഡ്, അയിരൂര്‍ ഗ്രാമപഞ്ചായത്തിലെ തടിയൂര്‍, പുറമറ്റം ഗ്രാമപഞ്ചായത്തിലെ ഗാലക്സി നഗര്‍ വാര്‍ഡുകളിലുമാണ് തെരഞ്ഞെടുപ്പ്. മൂന്നും വനിതാ സംവരണവാർഡുകളാണ്. അന്തിമ സമ്മതിദായക പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്.

നാമനിര്‍ദേശ പത്രിക ആറുവരെ സമര്‍പ്പിക്കാം. ഏഴിന് സൂക്ഷ്മ പരിശോധന. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി 10. വോട്ടെടുപ്പ് രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെ. വോട്ടെണ്ണല്‍ 25ന് രാവിലെ 10 മുതൽ.

ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ മത്സരിക്കാന്‍ 2,000 രൂപയും മുനിസിപ്പല്‍ വാര്‍ഡുകളില്‍ 4,000 രൂപയുമാണ് സ്ഥാനാഥികള്‍ കെട്ടിവയ്‌ക്കേണ്ട തുക. പട്ടികവിഭാഗക്കാര്‍ക്ക് നിശ്ചിതതുകയുടെ 50 ശതമാനം മതിയാകും.

പ്രചാരണത്തിനുള്ള പരമാവധി തുകവിനിയോഗം ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ 25,000 രൂപയും മുനിസിപ്പല്‍ വാര്‍ഡുകളില്‍ 75,000 രൂപയുമാണ് എന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് 24ന് നടത്തുന്നതുമായി ബന്ധപ്പെട്ട അവലോകന യോഗം വരണാധികാരിയായ ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍റെ അധ്യക്ഷതയില്‍ ഇന്നു രാവിലെ 11ന് ചേംബറില്‍ ചേരും.