കൊട്ടാരക്കര: റെയിൽവേ സ്റ്റേഷന് സമീപത്ത് നഗരസഭയുടെ പാർക്ക് സ്ഥാപിക്കുന്നു, വില്ലേജ് ഓഫീസിനും റെയിൽവേ സ്റ്റേഷനും ഇടയിലുള്ള ഭൂമിയിലാണ് പാർക്ക് നിർമിക്കുന്നത്. ഏറെക്കാലമായി ഉപയോഗമില്ലാതെ ഇവിടം കാടുമൂടി കിടക്കുകയാണ്. വില്ലേജ് ഓഫീസിലേക്കും മറ്റും ഇവിടെ നിന്നും ഇഴജന്തുക്കളുടെ ശല്യവുമുണ്ടാകുന്നുണ്ട്.

നഗരസഭയുമായി ബന്ധപ്പെട്ട ഓഫീസുകളുടെ നിർമാണത്തിനായി ഈ ഭൂമി ഉപയോഗിക്കാമെന്നാണ് ആദ്യം കണക്കുകൂട്ടിയത്. എന്നാൽ സ്ഥല പരിമിതി കാരണം പാർക്ക് നിർമിക്കാം എന്ന ആശയത്തിലേക്ക് എത്തുക യായിരുന്നു.നിലവിൽ ചുറ്റുമതിലുള്ള ഭൂമിയാണ്. ഇവിടം വൃത്തിയാക്കിയ ശേഷം നിർമാണ ഉദ്ഘാടനമടക്കം ഉടൻ നടത്താനാണ് ആലോചന.

കൊട്ടാരക്കര റെയിൽവേ സ്റ്റേഷനിൽ ഏറെനേരം ട്രെയിനിനായി കാത്തിരിക്കുന്നവരുണ്ട്. ഇത്തരം ആളുകൾക്ക് പാർക്ക് പ്രയോജനപ്പെടും. ഇരിപ്പിടങ്ങളും കളിക്കോപ്പുകളും ലൈറ്റിംഗ് സംവിധാനവും അലങ്കാര കൗതുകങ്ങളുമടക്കം ഇവിടെയുണ്ടാകും. പൂച്ചെടികൾ നട്ടുവളർത്തും. ആ നിലയിൽ യാത്രക്കാർക്ക് സമയംപോക്കുന്നതിനുള്ള ഇടമായി ഇവിടം മാറും. പട്ടണത്തിന്‍റെ തിരക്കുകളിൽ നിന്നൊഴിഞ്ഞുള്ള ഇടമായതിനാൽ സായന്തനങ്ങളിൽ കൂടുതൽ ആളുകളും ഇവിടേക്ക് എത്തുമെന്നാണ് കണക്കുകൂട്ടൽ.

പുലമൺ തോടിന് മുകളിൽ രണ്ട് കോടി രൂപ ചെലവിട്ട് വിശാലമായ പാർക്കും അനുബന്ധ സൗകര്യങ്ങളും നിർമിക്കുന്നുണ്ട്. ഇതിന്‍റെ നടപടിക്രമങ്ങൾ പൂർത്തീകരണ ഘട്ടത്തിലാണ്. പുലമൺ ജംഗ്ഷനിൽ തന്നെ മിനി പാർക്കും ലൈറ്റിംഗ് സംവിധാനങ്ങളും സെൽഫി പോയിന്‍റും നിർമിക്കുന്നുണ്ട്. മൂന്നാമത്തെ പാർക്കാണ് റെയിൽവേ സ്റ്റേഷൻ ഭാഗത്ത് നിർമിക്കുക. നഗര സൗന്ദര്യവത്കരണ പ്രവർത്തനങ്ങളും ശുചീകരണ പ്രവർത്തനങ്ങളുമൊക്കെ ഒരു ഭാഗത്ത് തുടങ്ങി കഴിഞ്ഞു.