അഞ്ചല്‍: ഓണ്‍ലൈന്‍ ട്രേഡിംഗ് ബിസിനസ് വഴി പണം സാമ്പാദിക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് അഞ്ചല്‍ ഇടമുളയ്ക്കല്‍ സ്വദേശിയില്‍ നിന്ന് പതിനാലര ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍.

മലപ്പുറം സ്വദേശി ഷംനാസ് (39), ഇടുക്കി സ്വദേശി ലിജോ (37) എന്നിവരെയാണ് അഞ്ചല്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഹെയിസ് ബര്‍ഗ് ഡയമണ്ട് എന്ന കമ്പനിയുടെ പേരില്‍ ഓണ്‍ലൈന്‍ ട്രേഡിംഗ് വ്യാപാരത്തിലൂടെ പണം നേടാമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പലപ്പോഴായി പണം തട്ടിയത്. തട്ടിയെടുത്ത പണം പിടിയിലായ രണ്ടുപേരുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.

അറസ്റ്റിലായ ഷംനാസ് സിനിമ മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നയാളാണ്. ഓണ്‍ലൈന്‍ ആപ്പ് വഴി ആദ്യം ചെറിയ തുകകള്‍ നൽകിബിസിനസില്‍ ചേര്‍ക്കുകയും ഇത് കൃത്യമായി തിരികെ നൽകുകയും ചെയ്ത് വിശ്വാസം നേടിയെടുത്ത ശേഷം വലിയ തുക നിക്ഷേപിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

തട്ടിപ്പ് നടത്തി സമ്പാദിച്ച പണം സിനിമാ മേഖലയിലേക്ക് എത്തിയതായി പോലീസിന് ലഭിച്ചിട്ടുണ്ട്. അടുത്തിടെ അഞ്ചല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മാത്രം നിരവധിയാളുകള്‍ ഓണ്‍ലൈന്‍ തട്ടിപ്പിനിരയായിട്ടുണ്ട്. ഓണ്‍ലൈന്‍ തട്ടിപ്പിനെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.

അഞ്ചല്‍ എസ്എച്ച്ഒ ഹരീഷ്, എസ്ഐ പ്രജീഷ് കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ വിനോദ്കുമാര്‍, അനില്‍കുമാര്‍, അബീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.