കുറ്റ്യാടി: കുറ്റ്യാടി പുഴയോരത്തെ കുട്ടികളുടെ പാർക്കിന് ശാപമോക്ഷം. വടകര ഹരിയാലി ഹരിത കർമസേനക്കാണ് അഞ്ച് വർഷത്തേക്ക് പാർക്ക് നടത്താൻ കൊടുത്തിരിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് പഞ്ചായത്ത് വൻ തുക ചെലവഴിച്ച് ഉണ്ടാക്കിയ പാർക്ക് കാട് പിടിച്ച നിലയിലായിരുന്നു.

ഏപ്രിൽ ആദ്യവാരത്തോടെ തുറന്ന് പ്രവർത്തിക്കുമെന്നാണ് പറയുന്നത്. പഞ്ചായത്ത് അറ്റകുറ്റ പണികൾ നടത്തുന്നുണ്ട്. സായാഹ്നങ്ങളിൽ വയോജനങ്ങൾക്കും കുട്ടികൾക്കും ചെലവഴിക്കാനുള്ള ഇരിപ്പിടം, പരിപാടികൾ അവതരിപ്പിക്കാനുള്ള സ്റ്റേജ് തുടങ്ങിയവ പാർക്കിൽ ഉണ്ടാകും.