കോഴിക്കോട്: പട്ടയവും ആധാരവും ഇല്ലാത്തതു കാരണം നികുതി അടയ്ക്കാന്‍ കഴിയാതെ കുടില്‍ കെട്ടി താമസിക്കുന്ന താമരശേരി വേനക്കാവ് മിച്ചഭൂമി നിവാസികളുടെ ദുരിതത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുന്നു. കോഴിക്കോട് ജില്ലാ കളക്ടര്‍ പരാതി പരിശോധിച്ച് മൂന്ന് ആഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷല്‍ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.

2003ലാണ് സ്വകാര്യ എസ്റ്റേറ്റില്‍ നിന്നും സര്‍ക്കാര്‍ പിടിച്ചെടുത്ത മിച്ചഭൂമി 224 കുടുംബങ്ങള്‍ക്ക് വീതിച്ചു നല്‍കിയത്. ഓരോ കുടുംബത്തിനും 5 സെന്‍റ് വീതമാണ് അനുവദിച്ചത്. ഭൂമി കിട്ടിയ ചിലര്‍ മറിച്ചുവിറ്റു. മറിച്ചുവിറ്റ ഭൂമി വിലകൊടുത്ത് വാങ്ങിയവരാണ് ദുരിതത്തിലായത്. പതിച്ചു നല്‍കിയ ഭൂമി കൈമാറാന്‍ സര്‍ക്കാര്‍ അനുവദിക്കാത്തതു കാരണം വില നല്‍കി വാങ്ങിയവരുടെ പേരില്‍ ഭൂമി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്നില്ല.

ലൈഫ് ഭവന പദ്ധതിയിലെ ഗുണഭോക്തൃ പട്ടികയില്‍ പേരുള്ളവര്‍ക്ക് പോലും വീട് നിര്‍മിക്കാനുള്ള തുക അനുവദിക്കാന്‍ ഇതുകാരണം കഴിയുന്നില്ല. പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയ കുടിലുകളിലാണ് ഇവര്‍ താമസിക്കുന്നത്. മിച്ചഭൂമിയില്‍ താമസിക്കുന്ന 60 കുടുംബങ്ങളില്‍ 10 പേര്‍ക്ക് മാത്രമാണ് ഭൂമി പതിച്ചുകിട്ടിയ രേഖയുള്ളത്. ഭൂമി സ്വന്തം പേരില്‍ പതിച്ചുകിട്ടാത്ത ഏഴ് കുടുംബങ്ങള്‍ക്ക് ലൈഫ് മിഷന്‍ പദ്ധതിയില്‍ ഫണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും തുക ലഭിക്കാത്ത സാഹചര്യമാണുള്ളത്.