മദ‍്യപ സംഘം വീട്ടമ്മയെ കുത്തിപ്പരിക്കേൽപ്പിച്ച കേസ് : ഒന്നും മൂന്നും പ്രതികളെ പിടികൂടി
Sunday, September 22, 2024 6:34 AM IST
പൂന്തുറ: വീടിന് സമീപത്ത് സംഘം ചേര്‍ന്ന് മദ്യപിച്ചത് ചോദ്യം ചെയ്ത വീട്ടമ്മയെ നെഞ്ചില്‍ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ ഒന്നും മൂന്നും പ്രതികളെ പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തു.
ബീമാപള്ളി ബദരിയനഗര്‍ സ്വദേശികളായ ഷാജഹാന്‍ , സുള്‍ഫി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബീമാപള്ളി ബദരിയനഗര്‍ സ്വദേശിനി കുമാരിക്കാണ് നെഞ്ചില്‍ ആഴത്തില്‍ കുത്തേറ്റത്. 17ന് രാത്രി എട്ടിന് കുമാരിയുടെ വീടിന് മുന്നിലായിരുന്നു സംഭവം നടന്നത്.

വീടിനു മുന്നിലെ പറമ്പില്‍ നാല്‍വര്‍ സംഘമാണ് മദ്യപാനത്തില്‍ ഏര്‍പ്പെട്ടിരുന്നത്. ഒന്നാം പ്രതി ഷാജഹാന്‍, രണ്ടാം പ്രതി മാഹീന്‍ , മുന്നാം പ്രതി സുല്‍ഫി , നാലാം പ്രതി വെള്ള മാഹീന്‍ എന്നിവരാണ് ആക്രമണം നടത്തിയത്. മദ്യപിച്ചത് ചോദ്യം ചെയ്ത കുമാരിയെ രണ്ടാം പ്രതി മാഹീന്‍ ജോണ്‍സണ്‍ അസഭ‍്യം പറഞ്ഞതാണ് ആക്രമണത്തില്‍ കലാശിച്ചത്.

സമീപവാസി നന്ദു ഇതു ചോദ്യം ചെയ്തതിനെ തുടര്‍ന്ന് മൂന്നാം പ്രതി സുല്‍ഫി ഇരുമ്പ് കമ്പി കൊണ്ട് നന്ദുവിന്‍റെ തലയ്ക്കടിക്കുകയായിരുന്നു. തലയില്‍ ആഴത്തില്‍ മുറിവേറ്റ നന്ദു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.


നന്ദുവിനെ അടിക്കുന്നത് ചെറുക്കുന്നതിനിടെ കേസിലെ ഒന്നാം പ്രതിയായ ഷാജഹാന്‍ കൈയ്യിൽ കരുതിയ കത്തി കൊണ്ട് കുമാരിയുടെ നെഞ്ചില്‍ ആഴത്തില്‍ കുത്തുകയായിരുന്നു. കുത്തേറ്റ കുമാരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

സംഭവം ശേഷം പ്രതികള്‍ നാലുപേരും സ്ഥലത്തുനിന്നും രക്ഷപ്പെടുകയായിരുന്നു. കുമാരിയുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ കഴിഞ്ഞ ബുധനാഴ്ച കേസിലെ രണ്ടാം പ്രതിയായ മാഹീനെ പോലീസ് പിടികൂടിയിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ശനിയാഴാച ഒന്നും മൂന്നും പ്രതികളെ അറസ്റ്റ് ചെയ്തത്. പൂന്തുറ സിഐ സാജു , എസ്ഐമാരായ സുനില്‍ , ജയപ്രകാശ് എന്നിവരുടെ നേത്യത്വത്തിലായിരുന്നു അറസ്റ്റ്. കേസിലെ നാലാം പ്രതിയായ വെള്ള മാഹീന്‍ ഒളിവില്‍ കഴിയുകയാണ്.
ഇന്നലെ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.