എട്ടുവയസുകാരനേയും സ്ത്രീകളേയും ആക്രമിച്ച കേസ് : വെള്ളനാട് ശശി അറസ്റ്റിൽ
Sunday, September 22, 2024 6:34 AM IST
നെടുമങ്ങാട് : വെള്ളനാട് വില്ലേജ് ഓഫീസിന് സമീപം റോഡരി കിൽ സ്ത്രീകളെയും എട്ടുവയസുകാരനെയും ആക്രമിച്ച കേസിൽ സിപിഎം നേതാവും തിരുവനന്തപുരം ജില്ലാപഞ്ചായത്തിലെ വെള്ളനാട് ഡിവിഷൻ മെമ്പറുമായ വെള്ളനാട് ശശിയെ പോലീസ് അറസ്റ്റ് ചെയ്തു.

സമീപത്തെ ഹോട്ടലിന്‍റെ ബോർഡ് സ്ഥാപിച്ചിരുന്നത് എടുത്തുമാറ്റുന്നത് സംബന്ധിച്ച് ഹോട്ടൽനടത്തിപ്പുകാരുമായി വാക്കുതർക്കത്തിലേർപ്പെട്ട സ്ത്രീകളെയും സംഭവം മൊബൈലിൽ പകർത്താൻ ശ്രമിച്ച എട്ട് വയസുകാരനെയുമായിരുന്നു വെള്ളനാട് ശശി കൈയ്യേറ്റം ചെയ്തത്.
സംഭവത്തിൽ ആര്യനാട് പോലീസ് വെള്ളനാട് ശശിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു.


തുടർന്ന് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ശശിയെ ജില്ലാ പോലീസ് മേധാവി കിരൺനാരായണിന്‍റെയും കാട്ടാക്കട ഡിവൈഎസ്പി എൻ. ഷിബുവിന്‍റെയും നിർദേശപ്രകാരം ആര്യനാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി.എസ്.അജീഷിന്‍റെ നേതൃത്വത്തിൽ എസ്ഐ ഷീന, സിപിഒമാരായ പ്രശാന്ത്, ഷജീർ എന്നിവരടങ്ങിയ സംഘം കൊല്ലം ആയൂരിൽ നിന്നായിരുന്നു പ്രതിയെ അറസ്റ്റ് ചെയ്തത്.

അറസ്റ്റ് ചെയ്ത പ്രതിയെ പോലീസ് ഇന്നലെ തന്നെ കോടതിയിൽ ഹാജരാക്കിയിരുന്നു. എ ന്നാൽ പ്രായവും, ആരോഗ‍്യപ്രശ്നവും കാരണം മരുന്നുകൾ കഴിക്കുന്നതും പരിഗണിച്ച് തിങ്കളാഴ്ച കോടതിയിൽ ഹാജരാകണം എന്ന ഉപാധികയോടെ കോടതി വെള്ളനാട് ശശിക്ക് ജാമ്യം നൽകി.