നിറക്കൂട്ടുകള്‍ ഇഴ ചേര്‍ത്ത് ജിഷിയുടെ അതിജീവന കലാപ്രയാണം
Sunday, September 22, 2024 6:34 AM IST
നെയ്യാറ്റിന്‍കര : പത്തു ദിവസം കൊണ്ട് ഒരു പ്രീ- പ്രൈമറി സ്കൂളിന്‍റെ ചുമരുകളാകെ വര്‍ണാഭമാക്കിയ അധ്യാപിക. മൂന്നു നില കെട്ടിടത്തിനെക്കാളുയരത്തിലും സ്ഥാപിച്ച പരസ്യബോര്‍ഡില്‍ വരയ്ക്കുന്ന കലാകാരി. കുരുന്നുകള്‍ക്ക് ചിത്രകലയുടെ വര്‍ണാഭമായ ലോകം പരിചയപ്പെടുത്താന്‍ ചിത്രപാഠാവലി തയാറാക്കിയ പ്രതിഭ. വിളവൂര്‍ക്കല്‍ ഈഴക്കോട് ചിന്നൂസ് ഭവനില്‍ ജിഷിമോള്‍ എന്ന അധ്യാപിക കലാജീവിതത്തില്‍ വൈവിധ്യങ്ങളായ ഒട്ടേറെ തലങ്ങളില്‍ മൗലികമായ കയ്യൊപ്പ് ചാര്‍ത്തിയിട്ടുണ്ട്.

പ്രകൃതി സൗന്ദര്യം മുതല്‍ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ വരെ ഏതു ചിത്രവും അനായാസം സാക്ഷാത്കരിക്കാനുള്ള നൈപുണ്യം ജിഷിമോള്‍ നിത്യാഭ്യാസത്തിലൂടെ നേടിയെടുത്തതാണ്. സ്കൂള്‍ വിദ്യാഭ്യാസ കാലം മുതല്‍ക്കെ ചിത്രകലയോട് ഹൃദയാഭിമുഖ്യം പുലര്‍ത്തിത്തുടങ്ങിയ ജിഷിമോള്‍ നിരവധി മത്സരങ്ങളിലും ജേതാവായി.

അംഗനവാടികളുടെയും വിദ്യാലയങ്ങളുടെയും ചുമരുകള്‍ കുട്ടികളെ ആകര്‍ഷിക്കുന്ന വിധത്തില്‍ വര്‍ണചിത്രങ്ങളാല്‍ സന്പന്നമാക്കാന്‍ ജിഷിമോള്‍ വിദഗ്ധയാണ്. നിറക്കൂട്ടൊരുക്കുന്നതും ചാലിക്കുന്നതും തുടങ്ങി എല്ലാ പ്രവൃത്തികളും ഏറെക്കുറെ ഏകയായാണ് ചെയ്യുന്നതെന്നത് മറ്റൊരു പ്രത്യേകത.


സ്കൂള്‍ കലോത്സവത്തിലെ വിജയം പിന്നീട് കേരളോത്സവ വേദികളിലും ജിഷിമോള്‍ ആവര്‍ത്തിച്ചിട്ടുണ്ട്. ചിന്നൂസ് ആര്‍ട്സ് ഡാന്‍സ് ആന്‍ഡ് മ്യൂസിക് അക്കാദമിയുടെ നേതൃത്വത്തില്‍ ജിഷിമോള്‍ പുതിയ തലമുറയിലെ കുരുന്നുകള്‍ക്ക് കലാപരിശീലനവും നല്‍കുന്നു.

വര്‍ണ്ണ കിനാവ് എന്ന ചിത്രരചന പുസ്തകം ചിത്രകലയില്‍ താത്പര്യമുള്ള നവാഗതരായ കുരുന്നുകള്‍ക്ക് നിറം പിടിപ്പിക്കുന്നതിനും ചിത്രങ്ങള്‍ പകര്‍ത്തി വരയ്ക്കാനും സഹായിക്കുന്നു.

ലളിതകലാ അക്കാദമിയുടെ വജ്രജൂബിലി ഫെല്ലോഷിപ്പ് പ്രകാരം മന്നൂര്‍ക്കോണം ഇടനിലം ഗവ. യുപിഎസിസിലെ വിദ്യാര്‍ഥികള്‍ക്ക് ചിത്രകലാ പരിശീലനം നല്‍കുന്ന അധ്യാപികയാണ്. ജസ്റ്റസിന്‍റെയും രാജത്തിന്‍റെയും മകളായ ജിഷിമോള്‍ക്ക് ഭര്‍ത്താവ് ഷാന്‍റിയുടെയും മക്കളായ ഷേഹ, ജിഷ്നി എന്നിവരുള്‍പ്പെട്ട കുടുംബത്തിന്‍റെ സര്‍വവിധ പ്രോത്സാഹനങ്ങളും കരുത്തേകുന്നു.

ചിത്രകലാരംഗത്ത് പുതിയ ചില ആശയങ്ങളെ സാക്ഷാത്കരിക്കാനുള്ള ശ്രമത്തിലാണ് ഈ കലാകാരി.