തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന് തുടക്കമായി. രാജ് ഭവനിൽ നടത്തിയ പരിപാടി ഗവർണർ രാജേന്ദ്ര ആർലേക്കർ ഉദ്ഘാടനം ചെയ്തു. സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പിന് സമഗ്രവും തെറ്റില്ലാത്തതുമായ വോട്ടര്‍ പട്ടിക അനിവാര്യമാണ്.
വേഗത്തിലുള്ളതും പിശകുകളില്ലാത്തതുമായ പുനരവലോകനത്തിനായി ജനങ്ങളോട് സഹകരിക്കാനും ഗവര്‍ണര്‍ അഭ്യര്‍ഥിച്ചു. പട്ടികയിൽ നിന്ന് ആരെയും ഒഴിവാക്കിയിട്ടില്ലെന്ന് ഉറപ്പാക്കണമെന്നും ഗർണർ നിർദേശം നൽകി. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഗവർണർക്ക് എന്യൂമറേഷൻ ഫോം നൽകി നടപടികൾ വിശദീകരിച്ചു.
സംസ്ഥാനത്ത് തീവ്രവോട്ടർ പട്ടിക പരിഷ്കരണം നടപ്പാക്കുന്നത് സംബന്ധിച്ച് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ വിളിച്ചുചേർത്ത യോഗത്തിൽ ബിജെപി ഒഴികെ മറ്റെല്ലാ രാഷ്ട്രീയപാർട്ടികളും എതിർപ്പ് അറിയിച്ചിരുന്നു.
എസ്ഐആറിന്റെ ഭാഗമായി വീടുകയറിയുള്ള വിവരശേഖരണം (എന്യൂമറേഷൻ) നവംബർ നാലു മുതൽ ഡിസംബർ നാലു വരെ നടക്കും. പ്രാഥമിക വോട്ടർപ്പട്ടിക ഡിസംബർ ഒമ്പതിനു പ്രസിദ്ധീകരിക്കും. ഇതിന്മേലുള്ള ഹിയറിങ്ങും പരിശോധനയും ഡിസംബർ ഒമ്പതു മുതൽ 2026 ജനുവരി 31 വരെ നടക്കും.