ഹവാന: ജമൈക്കയിൽ കനത്ത നാശംവിതച്ച മെലീസ ചുഴലിക്കൊടുങ്കാറ്റ് ക്യൂബയിലെത്തി. മണിക്കൂറിൽ 195 കിലോമീറ്റർ വേഗത്തിലാണ് കൊടുങ്കാറ്റ് ക്യൂബയുടെ തെക്കൻ തീരത്തു തൊട്ടതെന്ന് യുഎസ് നാഷണൽ ഹരിക്കേൻ സെന്റർ അറിയിച്ചു.
കൊടുങ്കാറ്റിനോടനുബന്ധിച്ച് പേമാരി, മിന്നൽപ്രളയം, മണ്ണിടിച്ചിൽ എന്നിവ ഉണ്ടാകാമെന്നാണു മുന്നറിയിപ്പ്. കൊടുങ്കാറ്റിന്റെ പാതയിലുള്ള ഏഴു ലക്ഷത്തിലധികം പേരെ ഒഴിപ്പിച്ചുമാറ്റിയതായി ക്യൂബൻ സർക്കാർ അറിയിച്ചു.
ഇതിനിടെ, കൊടുങ്കാറ്റിന്റെ വേഗം കുറഞ്ഞുതുടങ്ങിയിട്ടുണ്ട്. ജമൈക്കയുടെ പല ഭാഗങ്ങളിലും മിന്നൽപ്രളയമുണ്ടായിരുന്നു. അഞ്ചു ലക്ഷം വീടുകളിൽ വൈദ്യുതി ഇല്ലാതായി.