x
ad
Sun, 26 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

പരാതി നല്‍കിയയാളെ പ്രതിയാക്കിയ കേസ് ഹൈക്കോടതി റദ്ദാക്കി


Published: October 26, 2025 07:00 AM IST | Updated: October 26, 2025 07:00 AM IST

പുതുക്കാട്: വളഞ്ഞുപാടത്തെ ക്രഷര്‍ യൂണിറ്റിനെതിരേ പരാതി നല്‍കിയയാളെ പ്രതിയാക്കിയ കേസ് ഹൈക്കോടതി റദ്ദാക്കി. മാട്ടുമല സംരക്ഷണസമിതി പ്രസിഡന്‍റ് പി.എം. ഷിനോഷിന്‍റെ പേരില്‍ പുതുക്കാട് പോലീസ് രജിസ്റ്റര്‍ചെയ്ത കേസാണ് റദ്ദാക്കിയത്. പോലീസ് നടപടിക്കെതിരേ പോലീസ് കംപ്ലെയിന്‍റ് അഥോറിറ്റി, കളക്ടര്‍ എന്നിവര്‍ക്കു നല്‍കിയ പരാതിയില്‍ നടപടിയുണ്ടാകാതിരുന്നതിനെ തുടര്‍ന്നാണ് ഷിനോഷ് ഹൈക്കോടതിയെ സമീപിച്ചത്.


2021 ലായിരുന്നു കേസിനാസ്പദമായ സംഭവം. ക്രഷര്‍ വിപുലീകരണവുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ ഗ്രാമസഭയില്‍ ഫോട്ടോ എടുത്തുവെന്നും പഞ്ചായത്ത് ഭരണസമിതി യോഗം തടസപ്പെടുത്തി എന്നുമുള്ള പരാതികള്‍ ചൂണ്ടിക്കാട്ടി ഷിനോഷിന്‍റെ പേരില്‍ പോലീസ് സിആര്‍പിസി 107 വകുപ്പ് പ്രകാരം സമാധാനലംഘനത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.


കേസ് ക്രഷര്‍ ഉടമയും പോലീസും ആസൂത്രിതമായി കെട്ടിച്ചമച്ചതാണെന്നും ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ആക്ഷേപം പരിഗണിച്ച ഇരിങ്ങാലക്കുട സബ് ഡിവിഷന്‍ മജിസ്‌ട്രേറ്റ് കോടതി അന്നത്തെ സ്റ്റേഷന്‍ ഓഫീസര്‍ യു.എച്ച്. സുനില്‍ദാസിനെ വിസ്തരിക്കുകയും 2023 ജൂലായില്‍ കേസ് റദ്ദാക്കുകയും ചെയ്തു. നാലുമാസങ്ങള്‍ക്കുശേഷം ക്രഷറിന്‍റെ ഫോട്ടോ എടുത്ത ഷിനോഷിനെ നാലുപേര്‍ചേര്‍ന്ന് ആക്രമിച്ചു. പരിക്കേറ്റ് ആശുപത്രിയിലായിരുന്ന ഷിനോഷിനെ പ്രതിയാക്കി പുതുക്കാട് പോലീസ് വീണ്ടും സമാധാന ലംഘനത്തിന് റിപ്പോര്‍ട്ട് നല്‍കി.


തുടര്‍ന്നാണ് ഷിനോഷ് പോലീസ് കംപ്ലെയിന്‍റ് അഥോറിറ്റിയേയും കളക്ടറേയും അവസാനം ഹൈക്കോടതിയേയും സമീപിച്ചത

Tags : nattuvishesham local news

Recent News

Up