x
ad
Sun, 26 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

അന്നമൂട്ടുന്നവരോട് അരുതേ കൊടുംചതി...


Published: October 26, 2025 07:47 AM IST | Updated: October 26, 2025 07:47 AM IST

വിത്തുവിതയ്ക്കാന്‍ വെള്ളം വറ്റിച്ച നീണ്ടൂര്‍ പാടശേഖരത്തുനിന്നും മദ്യക്കുപ്പികള്‍ പെറുക്കിക്കളയുന്ന നെല്‍കര്‍ഷകന്‍. കാറ്റു കൊള്ളാ

കോട്ടയം: ദുരിതങ്ങളിലും നഷ്ടങ്ങളിലും വലയുന്ന നെല്‍കര്‍ഷരോട് ആരും ചെയ്യരുത് ഈ കൊടുംചതി. അപ്പര്‍ കുട്ടനാട്ടിലെ റോഡുകളോടു ചേര്‍ന്ന പാടങ്ങളിലേക്ക് മദ്യക്കുപ്പികള്‍ വലിച്ചെറിയുന്നവര്‍ അറിയുന്നില്ല ഇത് നഗ്നപാദരായി ചെളിയിലൂടെ നടക്കുന്ന കര്‍ഷകരുടെ കാലുകളില്‍ തുളച്ചുകയറുമെന്ന്.

വഴിയോരങ്ങളില്‍ മദ്യപിച്ചശേഷം കുപ്പികള്‍ തോടുകളിലേക്കും പാടങ്ങളിലേക്കും വലിച്ചെറിയുന്നവര്‍ ഏറെയാണ്. പൊട്ടിവീഴുന്ന കുപ്പി പാടത്തിറങ്ങുന്ന കര്‍ഷകരുടെ കാലുകളില്‍ ആഴത്തില്‍ മുറിവുകളുണ്ടാക്കുന്നു. തുലാമഴയത്ത് ചേറില്‍ താഴ്ന്നു കിടക്കുന്ന കുപ്പിച്ചില്ലുകള്‍ കാലില്‍ തുളച്ചു കയറി എട്ടും പത്തും തുന്നലുകളോടെ ചികിത്സ വേണ്ടിവന്ന കര്‍ഷകര്‍ ഏറെപ്പേരാണ്. ആഴ്ചകളോളം ജോലി തടസപ്പെടുന്നതു മാത്രമല്ല ഭാരിച്ച ചികിത്സച്ചെലവാണ് ഇതുണ്ടാക്കുന്നത്.

പ്രമേഹരോഗികളില്‍ മുറിവു കരിയാന്‍ ഏറെക്കാലം വേണ്ടിവരും. കള പറിക്കാനും വളമിടാനുമായി ചെളി പൂണ്ട പാടങ്ങളിലൂടെ ചെരിപ്പോ ഗമ്പൂട്ടോ ധരിച്ചു നടക്കുക ദുഷ്‌കരമാണ്. കൈകളില്‍ ഗ്ലൗസിട്ടു കള പറിക്കുന്നതും ബുദ്ധിമുട്ടാണ്. ദിവസവും പാടങ്ങളിലൂടെ നടന്ന് പൊട്ടിയതും പൊട്ടാത്തതുമായ ചില്ലുകുപ്പികള്‍ പെറുക്കി മാറ്റുകയാണ് കര്‍ഷകര്‍.

എത്ര കുപ്പികള്‍ പെറുക്കിമാറ്റിയാലും പാതയോര പാടങ്ങളില്‍ വീണ്ടും കുപ്പികള്‍ വീഴും. പ്രളയകാലത്ത് ഒഴുകിവരുന്ന കുപ്പികള്‍ പാടത്ത് അടിയുന്നതും ദുരിതം വര്‍ധിപ്പിക്കുന്നു. കുപ്പികള്‍ വലിച്ചെറിയാതെ ഇവ നിക്ഷേപിക്കാന്‍ പാതയോരങ്ങളില്‍ ഡ്രമ്മുകള്‍ സ്ഥാപിക്കാന്‍ നപടിയുണ്ടാകണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നു.

Tags : Local News nattuvishesham Kottayam

Recent News

Up