ഏറ്റുമാനൂർ: ബാറിലെ വാക്കുതർക്കത്തിന്റെ പേരിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. പേരൂർ ഇഞ്ചിക്കാല വീട്ടിൽ മുഹമ്മദ് റാഫി(41)യെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 11നു വൈകുന്നേരം തവളക്കുഴിയിലെ ബാർ ഹോട്ടലിനു സമീപം റോഡരികിൽവച്ച് പ്രതി ഏറ്റുമാനൂർ സ്വദേശി ഹരികൃഷ്ണൻ എന്ന യുവാവിനെ മർദിക്കുകയും ആയുധം ഉപയോഗിച്ച് കഴുത്തിന് മുറിവേൽപ്പിക്കുകയുമായിരുന്നു.
ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഒഫീസർ ഇൻസ്പെക്ടർ എ.എസ്. അൻസൽ, എസ്ഐമാരായ അഖിൽദേവ്, മനോജ് കെ.കെ, എസ്സിപി ഒമാരായ ജിജോ, ജോമി, സുനിൽ കുര്യൻ, സിപിഒമാരായ അനീഷ് വി.കെ, അജിത് എം. വിജയൻ, അനിൽകുമാർ എന്നിവരടങ്ങുന്ന സംഘമാന് പ്രതിയെ അറസ്റ്റ് ചെയ്തത്.
ആക്രമണത്തിന് പ്രതി ഉപയോഗിച്ച് ആയുധം കണ്ടെടുത്തിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി.