പെൻഷൻ മസ്റ്ററിംഗ്: വയോധികർ വലയുന്നു
Friday, July 5, 2024 5:33 AM IST
കൽപ്പറ്റ: പെൻഷൻ മസ്റ്ററിംഗ് നടത്തുന്നതിന് വയോധികർ വലയുന്നു. മസ്റ്ററിംഗിനു അക്ഷയ കേന്ദ്രങ്ങൾക്കു മുന്നിൽ മണിക്കൂറുകൾ കാത്തുനിൽക്കേണ്ടിവരുന്നത് വയോധികർക്കു സൃഷ്ടിക്കുന്നത് വലിയ പ്രയാസം.

സാമൂഹിക ക്ഷേമ പെൻഷൻ മസ്റ്ററിംഗിനു അക്ഷയ കേന്ദ്രങ്ങളിൽ മാത്രമാണ് സൗകര്യം. മിക്ക അക്ഷയ കേന്ദ്രങ്ങളും കെട്ടിടങ്ങളുടെ ഒന്നാം നിലയിലോ രണ്ടാം നിലയിലോ ആണ്. പടികൾ കയറി കേന്ദ്രത്തിലെത്താനും ഇറങ്ങാനും വയോധികർ സാഹസം ചെയ്യണം.

ഓണ്‍ലൈൻ സേവന കേന്ദ്രങ്ങളിലും സിഎസ്‌സി സെന്‍ററുകളിലും പെൻഷൻ മസ്റ്ററിംഗിനു അനുമതി നൽകിയാൽ ഈ സാഹചര്യം ഒഴിവാകും. എല്ലാ ഓണ്‍ലൈൻ സ്ഥാപനങ്ങളിലും പെൻഷൻ മസ്റ്ററിംഗ് അനുവദിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും ഫലമില്ലെന്ന് ഐഡിപിഡബ്യുഒഎ ജില്ലാ പ്രസിഡന്‍റ് കെ.ബി. രാജുകൃഷ്ണ, സെക്രട്ടറി ടി. മമ്മൂട്ടി എന്നിവർ പറഞ്ഞു.

സർക്കാർ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന എല്ലാ ഓണ്‍ലൈൻ സ്ഥാപനങ്ങളിലും മസ്റ്ററിംഗിന് സാഹചര്യം ഒരുങ്ങുന്നത് തിരക്ക് കുറയ്ക്കാനും സേവനം മെച്ചപ്പെടുത്താനും സഹായകമാകുമെന്ന് അവർ ചൂണ്ടിക്കാട്ടി.