രാഹുൽ ഗാന്ധി ഹിന്ദുക്കളെ അവഹേളിക്കുന്നു: കെ. സുരേന്ദ്രൻ
Wednesday, July 3, 2024 5:29 AM IST
സുൽത്താൻ ബത്തേരി: രാഹുൽ ഗാന്ധി ലോകം മുഴുവൻ ഓടിനടന്ന് ഹിന്ദുക്കളെ അവഹേളിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ലോകത്തിന് മുന്നിൽ രാജ്യത്തെ കൊച്ചാക്കാനാണ് രാഹുലിന്‍റെ ശ്രമം.

തെരഞ്ഞെടുപ്പിനുമുൻപും വിദേശ രാജ്യങ്ങളിൽ പോയി രാജ്യത്തെ അപമാനിക്കുന്ന പ്രസ്താവനകളാണ് രാഹുൽ നടത്തിയത്. ഇവിഎം തട്ടിപ്പാണെന്നും ഇന്ത്യയിൽ മതേതരത്വം അപകടത്തിലാണെന്നും ന്യൂനപക്ഷങ്ങൾ രണ്ടാംകിട പൗരൻമാരായി മാറിയെന്നും രാഹുൽ പറഞ്ഞു. ഇതിന്‍റെ തുടർച്ചയാണ് കഴിഞ്ഞ ദിവസം പാർലമെന്‍റിൽ കണ്ടത്.

രാഹുലിന്‍റെ പ്രസ്താവന ഹിന്ദുക്കൾക്ക് അപമാനകരമാണ്. അബദ്ധം നിറഞ്ഞതും പ്രകോപനപരവുമായ പ്രസ്താവനകളാണ് അദ്ദേഹം നടത്തുന്നത്. വസ്തുതാവിരുദ്ധമായ പ്രസ്താവനകൾക്കെതിരേ പ്രതിഷേധം ഉയരണം. ഹിന്ദുക്കൾ അക്രമകാരികളാണെന്ന് പറയുന്നത് തീവ്ര ചിന്താഗതിക്കാരെ സന്തോഷിപ്പിക്കാനാണ്.

ഹിന്ദു സംസ്കാരത്തെക്കുറിച്ച് രാഹുലിന് അറിവില്ല. എല്ലാ മതങ്ങളെയും ഉൾക്കൊള്ളുന്നതാണ് സനാതന ധർമം. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നു ആട്ടിയോടിക്കപ്പെട്ട ഇതര മതക്കാരെ രണ്ടു കൈയും നീട്ടി സ്വീകരിച്ചവരാണ് ഹിന്ദുക്കൾ.

അഗ്നിവീറിനെയും അയോധ്യാക്ഷേത്രം ഭൂമിയേറ്റെടുക്കലിനെയും കർഷകസമരത്തെയും കുറിച്ചു തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയാണ് രാഹുൽ നടത്തിയത്. കോണ്‍ഗ്രസിന്‍റെ മുതിർന്ന നേതാക്കൾ രാഹുലിനെ തിരുത്തണം. പാർലമെന്‍റിലും പുറത്തും രാഹുൽ മാപ്പുപറയണം. എല്ലാവർക്കും കൊട്ടാനുള്ള ചെണ്ടയല്ല ഹിന്ദുക്കൾ. സിഖുക്കാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന് മതനിരപേക്ഷതയെപ്പറ്റി പറയാൻ അവകാശമില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.