തൊഴിലുറപ്പ് പദ്ധതി: അനാവശ്യ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുന്നുവെന്ന്
Friday, July 5, 2024 5:33 AM IST
കൽപ്പറ്റ: തൊഴിലുറപ്പ് പദ്ധതിയിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അനാവശ്യ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുകയാണെന്ന് ഐഎൻടിയുസി നെൻമേനി പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. കേട്ടുകേൾവിയില്ലാത്ത നിയമങ്ങളാണ് ഒന്നിനുപിറകേ ഒന്നായി വരുന്നത്.

നാഷണൽ മൊബൈൽ മോണിറ്ററിംഗ് എന്ന പേരിൽ കൊണ്ടുവന്ന സംവിധാനം തൊഴിലാളികളെ കോമാളികളാക്കുകയാണ്. തൊഴിലുറപ്പ് പദ്ധതിയിൽ പ്രവൃത്തി തുടങ്ങിയിടത്ത് ദിവസവും രാവിലെയും ഉച്ചയ്ക്കും എത്തി ഫോട്ടോ എടുത്ത് അയയ്ക്കണമെന്നാണ് നിർദേശം. ഇത് അശാസ്ത്രീയമാണ്.

കാലിത്തൊഴുത്ത്, ആട്ടിൻകൂട് എന്നിവ നിർമിക്കാൻ ഓരോ പഞ്ചായത്തിനും ടാർജറ്റ് കൊടുക്കുന്ന സർക്കാർ ഇവ നിർമിച്ചവർക്ക് ഒരു വർഷമായിട്ടും പണം നൽകിയില്ല. മെഡിക്കൽ ആനുകൂല്യത്തിന് അർഹരായവർക്കു പണം അനുവദിക്കുന്നത് വളരെ വൈകിയാണെന്നും യോഗം ചൂണ്ടിക്കാട്ടി. ജില്ലാ പ്രസിഡന്‍റ് പി.പി. ആലി ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് ടിജി ചെറുതോട്ടിൽ അധ്യക്ഷത വഹിച്ചു. റീജണൽ പ്രസിഡന്‍റ് പി.എൻ. ശിവൻ, കെ.എം. വർഗീസ്, ആർ. ശ്രീനിവാസൻ, ജിനി തോമസ്, ജയമുരളി, സി.ടി. ചന്ദ്രൻ, ഷാജി ആലുങ്കൽ, ഷിബു മലങ്കര, സുമേഷ് കോളിയാടി, കെ. ബാലൻ എന്നിവർ പ്രസംഗിച്ചു.