സഞ്ചാരയോഗ്യമായ വഴിയില്ലാതെ കാട്ടുനായ്ക്ക കുടുംബം : മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാനൊരുങ്ങി ഊരുമൂപ്പൻ കൗണ്‍സിൽ
Sunday, July 7, 2024 5:38 AM IST
കൽപ്പറ്റ: സഞ്ചാരയോഗ്യമായ വഴി ഇല്ലാതെ കാട്ടുനായ്ക്ക കുടുംബം. തിരുനെല്ലി പഞ്ചായത്തിലെ 15-ാം വാർഡിൽ മാങ്ങാക്കൊല്ലിയിലുള്ള രാജുവും കുടുംബവുമാണ് സഞ്ചാരസ്വാതന്ത്യനിഷേധം നേരിടുന്നത്.

വനാതിർത്തിയിലുള്ള മാങ്ങാക്കൊല്ലിയിലാണ് രണ്ട് പതിറ്റാണ്ടിലധികമായി രാജുവിന്‍റെ താമസം. ഭാര്യ മീനാക്ഷിയും രണ്ട് മക്കളും അടങ്ങുന്നതാണ് കുടുംബം. എട്ട് പട്ടികവർഗ കുടുംബങ്ങളാണ് മാങ്ങാക്കൊല്ലിയിൽ ഉണ്ടായിരുന്നത്. യാത്രാസൗകര്യത്തിന്‍റെ അഭാവത്തിൽ ഏഴ് കുടുംബങ്ങൾ വർഷങ്ങൾമുന്പേ ഗ്രാമം വിട്ടു.

എന്നാൽ രാജുവും കുടുംബവും മാങ്ങാക്കൊല്ലിയിൽ ജീവിതം തുടരാൻ തീരുമാനിച്ചു. ദീർഘകാലത്തെ ശ്രമഫലമായി മാങ്ങാക്കൊല്ലിയെ പ്രധാന നിരത്തുമായി ബന്ധിപ്പിച്ച് 300 മീറ്റർ കോണ്‍ക്രീറ്റ് നടപ്പാത നിർമിക്കാൻ വനം വകുപ്പ് തിരുനെല്ലി പഞ്ചായത്തിന് അനുമതി നൽകി. ഇതേത്തുർന്ന് പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ മാങ്ങാക്കൊല്ലിയിലേക്ക് 10 അടി വീതിയിൽ വഴി നിർമാണം തുടങ്ങി.

ഇതിനിടെ വികസന സെമിനാറിലെ നിർദേശം പരിഗണിച്ച് മാങ്ങാക്കൊല്ലിയിലേക്ക് ടാർ റോഡ് നിർമിക്കാൻ തീരുമാനമായി. ഇതിന് പഞ്ചായത്ത് 15 ലക്ഷം രൂപ വകയിരുത്തി. എന്നാൽ ടാർ റോഡ് നിർമാണത്തിനു വനം വകുപ്പ് അനുമതി നിഷേധിച്ചു. ഗുണഭോക്താക്കൾ കുറവാണെന്ന കാരണമാണ് ഇതിനു പറഞ്ഞത്.

ഇതോടെ മാങ്ങാക്കൊല്ലിയിലേക്ക് കോണ്‍ക്രീറ്റ് പാതയോ ടാർ റോഡോ ഇല്ലാത്ത സ്ഥിതിയായി. രാജുവും കുടുംബവും വഴിയില്ലാതെ വിഷമിക്കുന്നതറിഞ്ഞ കേരള സംസ്ഥാന ഊരു മൂപ്പൻ കൗണ്‍സിൽ വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.

മാങ്ങാക്കൊല്ലിയിലേക്ക് സഞ്ചാരയോഗ്യമായ വഴി നിർമിക്കുന്നതിന് ബന്ധപ്പെട്ടവർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കൗണ്‍സിൽ പ്രസിഡന്‍റ് ബി.വി. ബോളൻ, സെക്രട്ടറി കെ. ബാബുരാജ് എന്നിവർ ആവശ്യപ്പെട്ടു. വഴിയുടെ കാര്യത്തിൽ വനം വകുപ്പും പഞ്ചായത്തും ഉദാസീനത കാട്ടിയാൽ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുമെന്ന് അവർ പറഞ്ഞു.