വയനാടിന്‍റെ വികസനം: കേരള കോണ്‍ഗ്രസ് മന്ത്രി ഒ.ആർ. കേളുവിന് നിവേദനം നൽകി
Wednesday, July 3, 2024 5:29 AM IST
മാനന്തവാടി: വയനാടിന്‍റെ സമഗ്ര വികസനത്തിനു ഉതകുന്ന 10 നിർദേശങ്ങൾ ഉൾപ്പെടുത്തി കേരള കോണ്‍ഗ്രസ് സംസ്ഥാന പട്ടികജാതി-വർഗ, പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളുവിന് നിവേദനം നൽകി. പാർട്ടി ഉന്നതാധികാര സമിതിയംഗം കെ.എ. ആന്‍റണി, സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം അഡ്വ.ജോർജ് വാത്തുപറന്പിൽ,

കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്‍റ് ജിനീഷ് എളന്പാശേരി, കെ,എം. പൗലോസ്, സിബി ജോണ്‍ എന്നിവരടങ്ങുന്ന സംഘം മന്ത്രിയെ വസതിയിൽ സന്ദർശിച്ചാണ് നിവേദനം നൽകിയത്.

പടിഞ്ഞാറത്തറ-പൂഴിത്തോട് ഉൾപ്പെടെ ചുരം ബദൽ റോഡുകൾ, മാനന്തവാടി ഗവ.മെഡിക്കൽ കോളജ്, വയനാട് റെയിൽവേ, പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാരം, കാർഷികാധിഷ്ഠിത വ്യവസായങ്ങൾ, ദേശീയപാതയിലെ രാത്രിയാത്രാ നിയന്ത്രണം,

ജനവാസകേന്ദ്രങ്ങളിലെ വന്യജീവി ശല്യം, കുറ്റ്യാടി-മാനന്തവാടി-മൈസൂരു റോഡ് ദേശീയപാതയാക്കൽ, ബൈരക്കുപ്പ പാലം നിർമാണം, വന നിയമങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടാണ് നിർദേശങ്ങൾ.