യുവാവിന്‍റെ ആത്മഹത്യ: പിതാവ് പോലീസിൽ പരാതി നൽകി
Sunday, July 7, 2024 5:38 AM IST
കൽപ്പറ്റ: മേപ്പാടി കടൂർ അന്പലക്കുന്ന് തച്ചർതൊടിക ഹർഷാദ്(24)ആത്മഹത്യ ചെയ്ത സംഭവത്തിൽ പിതാവ് പോലീസിൽ പരാതി നൽകി.

ഹർഷാദ് ജീവനൊടുക്കിയതിനു കാരണം കണ്ടെത്തി ഉത്തരവാദികൾക്കെതിരേ നടപടിയെടുക്കണമെന്നാണ് മേപ്പാടി പോലീസിൽ നൽകിയ പരാതിയിലെന്ന് പിതാവ് ആലിയും ജ്യേഷ്ഠൻ അഷ്കറും വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കഴിഞ്ഞ 26ന് വൈകുന്നേരമാണ് ഹർഷാദിനെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. തൊഴിൽ ആവശ്യത്തിനു എറണാകുളത്തുപോയി തിരിച്ചുവന്നതിന്‍റെ പിറ്റേന്നായിരുന്നു മരണം. മേപ്പാടിയിലുള്ള യുവതിയുമായി ഹർഷാദിന്‍റെ വിവാഹം നേരത്തേ പറഞ്ഞുവച്ചിരുന്നു.

കണ്ണൂരിൽ നഴ്സിംഗ് പഠനത്തിനുപോയ യുവതി കാസർഗോഡ് സ്വദേശിയായ യുവാവുമായി സൗഹൃദത്തിലായി. ഇവരും ഒന്നിച്ചുള്ള ഫോട്ടോ യുവാവ് സമൂഹമാധ്യമത്തിലൂടെ ഹർഷാദിന് അയച്ചുകൊടുത്തു. ഇത് ഹർഷാദിനെ അസ്വസ്ഥനാക്കിയിരുന്നു. ഇതിനിടെ യുവതി കണ്ണൂർ ടൗണ്‍ പോലീസ് സ്റ്റേഷനിൽ ഹർഷാദിനെതിരേ പരാതി നൽകി.

ഫോണിൽ ബന്ധപ്പെട്ട് ശല്യം ചെയ്യുന്നുവെന്നായിരുന്നു പരാതി. ഇതുമായി ബന്ധപ്പെട്ട് സ്റ്റേഷനിൽ ഹാജരാകാൻ കണ്ണൂർ ടൗണ്‍ പോലീസ് ഹർഷാദിനു നിർദേശം നൽകിയിരുന്നു. എറണാകുളം യാത്ര കഴിഞ്ഞ് ഹാജരാകാമെന്നാണ് ഹർഷാദ് പോലീസിനെ അറിയിച്ചത്.

കടുത്ത മാനസിക സമ്മർദമാണ് ഹർഷാദിനെ മരത്തിലേക്ക് നയിച്ചതെന്നും ഇതിനുത്തരവാദികളെ നിയമത്തിനു മുന്നിൽ നിർത്തണമെന്നും ആലിയും അഷ്കറും ആവശ്യപ്പെട്ടു.