ചാമപ്പാറ ശിവപുരത്ത് കാട്ടാനകൾ കൃഷി നശിപ്പിച്ചു
Saturday, July 6, 2024 5:31 AM IST
പുൽപ്പള്ളി: ചാമപ്പാറ ശിവപുരത്ത് കാട്ടാനകൾ കൃഷി നശിപ്പിച്ചു. കഴിഞ്ഞ ദിവസം കർണാടക വനത്തിൽനിന്നെത്തിയ ആനകളാണ് കൃഷിയിടങ്ങളിൽ ഇറങ്ങിയത്. കോപ്പഴച്ചിറ ശ്യാമള, നെടുന്താനത്ത് ഫ്രാൻസിസ് തുടങ്ങിയവരുടെ തോട്ടങ്ങളിലാണ് കൂടുതൽ നാശം.

തെങ്ങ്, കുമക്, വാഴ, കാപ്പി തുടങ്ങിയ കൃഷികളാണ് നശിച്ചത്. കർണാടക വനാതിർത്തിയിൽ തൂക്കുവൈദ്യുതവേലി തകരാറിലാണ്. ഇതാണ് ആനകൾ കൃഷിയിടങ്ങളിൽ എത്താൻ കാരണം. കർണാടക അതിർത്തിയിൽനിന്നു ഏറെ അകലെയല്ല മുള്ളൻകൊല്ലി പഞ്ചായത്തിൽപ്പെട്ട ചാമപ്പാറ.

ഈയിടെ കബനിയുടെ തീരപ്രദേശമായ കൊളവള്ളിയിൽ എത്തിയ ആനകൾ വ്യാപമായി കൃഷി നശിപ്പിച്ചിരുന്നു. സന്ധ്യമയങ്ങുന്നതോടെയാണ് ആനകൾ നദികടക്കുന്നത്. പുലർച്ചെയാണ് ഇവയുടെ മടക്കം. വന്യമൃഗശല്യത്തിന് പരിഹാരം കാണാൻ ഉത്തരവാദപ്പെട്ടവർ നടപടി സ്വീകരിക്കാത്തതിൽ കർഷകർക്കിടയിൽ പ്രതിഷേധം ശക്തമാണ്.