കാർ നിയന്ത്രണംവിട്ട് മൂന്നു വാഹനങ്ങളിൽ ഇടിച്ചു; കാർ തകർന്നു, ഒരാൾക്കു പരിക്ക്
Sunday, July 7, 2024 11:23 PM IST
ചെങ്ങന്നൂര്‍: നാലംഗകുടുംബം സഞ്ചരിച്ച മാരുതികാര്‍ നിയന്ത്രണംവിട്ട് മറ്റൊരു ഇന്നോവ കാർ ഉൾപ്പെടെ മൂന്ന് വാഹനങ്ങളില്‍ ഇടിച്ച് അപകടം ഉണ്ടായി. അപകടത്തില്‍ കാറുകളുടെ മുൻഭാഗം തകര്‍ന്നു. എന്നാൽ, കൂട്ടിയിടിയിൽപ്പെട്ട സ്കൂട്ടർ യാത്രക്കാരനായ യുവാവിന് പരുക്കേറ്റതൊഴിച്ചാൽ മറ്റാർക്കും പരുക്കില്ല. ഇരുകാർയാത്രക്കാരും പരുക്കേൽക്കാതെ സുരക്ഷതരായി രക്ഷപ്പെട്ടു. യുവാവിൻ്റെ പരുക്ക് ഗുരുതരമല്ല. അതേസമയം അപകടത്തിൽപ്പെട്ട പിക്കപ്പ് വാൻ കൂട്ടിയിടിയിൽ റോഡിലേക്കു മറിഞ്ഞു.

ഇന്നലെ വൈകുന്നേരം മൂന്നരയോടെ എംസി. റോഡിൽ ചെങ്ങന്നൂർ തിട്ടേമേൽ അരമനപ്പടിക്കു വടക്കുഭാഗം പുലിക്കുന്ന് ജംഗ്ഷനിലായിരുന്നു അപകടം. പാലക്കാട് സിഎന്‍ പുരം കൃഷ്ണവിലാസത്തില്‍ കൃഷ്ണനും ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. വാഹനം ഓടിച്ചത് കൃഷ്ണനാണെന്നു പറയുന്നു. കൊല്ലത്തുനിന്നും എംസി റോഡു വഴി പാലക്കാട്ടേക്കു പോകുകയായിരുന്ന കാർ വലതുവശത്തേക്കു തെന്നിമാറി ഒരേ ദിശയിൽ എതിരേ വന്ന പിക്കപ്പ് വാനിലും ഇന്നോവ കാറിലും ഇടിച്ചശേഷം നിര്‍ത്തിയിരുന്ന സ്‌കൂട്ടിയിലും ഇടിച്ചാണ് കാർ നിന്നത്. അപകടെത്തെത്തുടർന്ന് മാരുതി കാറിന്‍റെ ഡീസൽ ടാങ്ക് പൊട്ടി ഇന്ധനം റോഡില്‍ പരെന്നൊഴുകി. അപകടത്തിൽപ്പെട്ട സ്‌കൂട്ടറില്‍ ഉണ്ടായിരുന്ന വെണ്മണി ഇല്ലത്തു മേപ്പുറം മന്നത്തുപടിയില്‍ രതീഷ്(35) നാണ് പരുക്കേറ്റത് . ഇയാളെ പിന്നീട് അതുവഴി വന്ന മന്ത്രി സജി ചെറിയാൻ്റെ പൈലറ്റ് വാഹനത്തിൽ കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

യാത്രയ്ക്കിടെ അപകടം മുന്നിൽക്കണ്ട് സ്കൂട്ടർ റോഡരികിലേക്ക് മാറ്റി നിർത്തുന്നതിനിടെ മാരുതി കാർ ഇടിക്കുകയായിരുന്നു. ചപ്പാത്തി ഡെലിവറി ചെയ്യുന്ന പിക്കപ്പ് വാന്‍ മലപ്പുറം സ്വദേശിയുടെതാണ്. ഇത് ഓടിച്ചിരുന്നയാള്‍ക്കും പരുക്കില്ല. ഇന്നോവയുടെ മുന്‍വശം പൂര്‍ണമായി തകര്‍ന്നു. ഇതിലും കുട്ടികളടക്കം നാലംഗ കുടുംബമുണ്ടായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ചങ്ങനാശേരി വാഴാനപ്പള്ളി റഫീക്കാണ് വാഹനം ഓടിച്ചിരുനനത്. പോലിസ് മേൽനടപടി സ്വീകരിച്ചു.