കാലവർഷം ശക്തമായി; കുട നന്നാക്കുന്നവർക്കു തിരക്കേറി
Thursday, July 4, 2024 5:42 AM IST
സുൽത്താൻ ബത്തേരി: കാലവർഷം ശക്തമായതോടെ കുട നന്നാക്കുന്നവർക്കു തിരക്കേറി. കാൽനടയാത്രക്കാർ കൂടുതലുള്ള വഴിയോരങ്ങളിലാണ് കുട അറ്റകുറ്റപ്പണി നടത്തുന്ന തൊഴിലാളികൾ ഇടം പിടിച്ചിരിക്കുന്നത്. മറ്റുള്ളവർ മഴ കൊള്ളാതിരിക്കാൻ സ്വയം നനഞ്ഞാണ് ഇവർ നിത്യവൃത്തിക്കു വക തേടുന്നത്.

റോഡരികിൽ കന്പിൽ നാട്ടിയ കുടയ്ക്ക് കീഴിലാണ് തൊഴിലാളികളിൽ പലരുടെയും ഇരിപ്പിടം. വേനലിൽ ഷൂ പോളിഷ് ചെയ്തും പൊട്ടിയ ചെരിപ്പുകൾ തുന്നി ഉപയോഗ്യമാക്കിയും ഉപജീവനം നടത്തുന്ന ഇവർ മഴക്കാലമാകുന്നതോടെയാണ് കുട നന്നാക്കലിലേക്ക് തിരിയുന്നത്. ചവണ, ചുറ്റിക, കന്പി, ആണി, തട്ടിരുന്പ്, കൊട്ടുളി എന്നിവയാണ് ഇവരുടെ പണിയായുധങ്ങൾ. ദിവസം ആയിരം രൂപ വരെ നേടുന്നവർ തൊഴിലാളികൾക്കിടയിലുണ്ട്.

കുടകളിൽ വേഗത്തിൽ അറ്റകുറ്റപ്പണി വേണ്ടിവരുന്നത് ത്രീ ഫോൾഡ് ഇനത്തിനാണ്. കന്പിയും കാലും സ്വിച്ചുമാണ് പഴക്കമെത്തുംമുന്പേ കേടുവരുന്നത്. അതിനാൽത്തന്നെ ത്രീ ഫോൾഡ് കുടകളുടെ അറ്റകുറ്റപ്പണിയാണ് തെരുവോരങ്ങളിലെ തൊഴിലാളികൾക്കു കൂടുതൽ ലഭിക്കുന്നത്. ഒരേ തൊഴിലാളിക്കു വേനലിലും മഴക്കാലത്തും വെവ്വേറെ പേരാണ്.

വേനലിൽ ചെരിപ്പുകുത്തിയും മഴക്കാലത്ത് കുട നന്നാക്കൽക്കാരനുമാണ്. നഗരത്തിൽ പഴയ ഗവ. ആശുപത്രി പരിസരം, ചുങ്കം, കക്കോടൻ പെട്രോൾ പന്പ് പരിസരം എന്നിവിടങ്ങളിൽ കുട നന്നാക്കുന്ന തൊഴിലാളികളുണ്ട്. ഇതര സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ് ഇതിൽ അധികവും.