പത്തനംതിട്ട: പത്തനംതിട്ടയിൽ നടപ്പിലാക്കുന്ന മാസ്റ്റർ പ്ലാനിൽ കുമ്പഴ സ്കീമിലുള്ള ജനങ്ങളുടെ ആശങ്കയും പരാതികളും കൗൺസിൽ യോഗത്തിൽ അവതരിപ്പിക്കുമെന്ന് യുഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് കെ. ജാസിംകുട്ടി.
മാസ്റ്റർപ്ലാനുമായി ബന്ധപ്പെട്ട് കുന്പഴയിലെ പ്രശ്നങ്ങൾ പഠിക്കാൻ യുഡിഎഫ് കൗൺസിലർമാർ സ്ഥലം സന്ദർശിച്ചിരുന്നു. നാട്ടുകാർ അവരുടെ പരാതികളും നിർദേശങ്ങളും ജനപ്രതിനിധികളോട് പങ്കുവച്ചു. യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ കെ. ജാസിം കുട്ടി, മുൻ ചെയർമാൻ എ. സുരേഷ് കുമാർ, കൗൺസിലർമാരായ എം.സി. ഷെറിഫ്,
അംബിക വേണു, ആനി സജി, ഷീന രാജേഷ്, നേതാക്കളായ ദീപു ഉമ്മൻ, നാസർ തോണ്ടമണ്ണിൽ, കെ.പി. നാദ്, ജി.ആർ. ബാലചന്ദ്രൻ, പി.കെ. ഇഖ്ബാൽ റെജി മൂലമുറിയിൽ, റെജി ഡാനിയേൽ, നിതിൻ മണക്കാട്ടുമണ്ണിൽ, സജു കുമ്പഴ, മോനി വർഗീസ്, അഖിൽ സന്തോഷ്, സജി കുമ്പഴ, തൗഫീക്ക് കൊച്ചുപറമ്പിൽ എന്നിവർ നേതൃത്വം നൽകി.
നാളെ കൂടുന്ന കൗൺസിൽ യോഗത്തിൽ വിഷയങ്ങൾ അവതരിപ്പിക്കുമെന്നും ആരാധനാലയങ്ങൾ പൊളിച്ചു കൊണ്ടുള്ള ഒരു പദ്ധതിയും അംഗീകരിക്കില്ലായെന്നും യുഡിഎഫ് കൗൺസിലർമാർ പറഞ്ഞു.