അതേസമയം, കുക്കി സംഘടനകൾ ആഹ്വാനം ചെയ്ത ബന്ദ് മണിപ്പുരിലെ ചുരാചന്ദ്പുർ, കാങ്പോക്പി ജില്ലകളിൽ പൂർണമായിരുന്നു. മ്യാൻമറിൽ ആയുധപരിശീലനം ലഭിച്ച ഭീകരർ ആക്രമണത്തിനെത്തുമെന്ന സുരക്ഷാ ഉപദേഷ്ടാവ് കുൽദീപ് സിംഗിന്റെ പ്രസ്താവനയിൽ പ്രതിഷേധിച്ചാണ് ഇൻഡിജനസ് ട്രൈബൽ ഫോറം, കുക്കി സ്റ്റുഡന്റ്സ് ഒാർഗനൈസേഷൻ എന്നീ സംഘടനകൾ ബന്ദിന് ആഹ്വാനം ചെയ്തത്.
അതിനിടെ, ജിരിബാമിലെ ഒരു ഗ്രാമത്തിൽ വീണ്ടും ആക്രമണം നടന്നു. സമീപത്തെ കുന്നിൻപ്രദേശങ്ങളിൽനിന്ന് ഒരു സംഘം ഗ്രാമീണർക്കു നേരേ വെടിയുതിർക്കുകയായിരുന്നു. സംഭവശേഷം കൂടുതൽ സുരക്ഷാസേനയെ പ്രദേശത്തു വിന്യസിച്ചു.