ബംഗ്ലാദേശ് നൽകുന്ന പാഠങ്ങൾ
Tuesday, August 6, 2024 9:56 PM IST
അയൽരാജ‍്യത്തുണ്ടായ അരാജകത്വത്തിന്‍റെ അസ്വസ്ഥതകൾ രാജ‍്യത്തേക്കും പടരാതിരിക്കാൻ നമ്മുടെ ഭരണാധികാരികൾ അതീവജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു. ഒപ്പം, ബംഗ്ലാദേശ് നൽകുന്ന പാഠങ്ങൾ പഠനവിധേയമാക്കുകയും വേണം.

ജനാധിപത‍്യത്തിന്‍റെ പഴുതുകളുപയോഗിച്ച് ഏകാധിപത‍്യ ഭരണത്തിനു ശ്രമിക്കുന്നവർക്കെല്ലാം ശക്തമായ മുന്നറിയിപ്പാണ് ബംഗ്ലാദേശ്. വികസനക്കുതിപ്പിനൊപ്പം നീതിയും സമത്വവും സ്വാതന്ത്ര‍്യവും ഉറപ്പാക്കുകയും അഴിമതിക്കാരെ അകറ്റിനിർത്തുകയും ചെയ്തില്ലെങ്കിൽ ഭരണത്തിലിരിക്കാൻ പാർലമെന്‍റിലെ ഭൂരിപക്ഷത്തിന്‍റെ പിൻബലം മതിയാകില്ലെന്നും ബംഗ്ലാദേശ് പഠിപ്പിക്കുന്നുണ്ട്. ഒപ്പം, സൈനിക മേൽക്കോയ്മയും മതരാഷ്‌ട്ര ചിന്തകളും വർഗീയശക്തികളുടെ അഴിഞ്ഞാട്ടങ്ങളും ജനാധിപത‍്യത്തോട് ഒരിക്കലും ചേർന്നുപോകില്ലെന്നും തെളിയിക്കപ്പെടുന്നു.

ഇന്ത‍്യക്കൊപ്പം സ്വതന്ത്രമായ പാക്കിസ്ഥാനും പിന്നീട് 1971ൽ പാക്കിസ്ഥാനിൽ‌നിന്ന് സ്വാതന്ത്ര‍്യം നേടിയ ബംഗ്ലാദേശും ഇപ്പോഴും അസ്വസ്ഥവും അസ്ഥിരവുമായി തുടരുന്നതിനു പിന്നിൽ പല കാരണങ്ങളുണ്ടെങ്കിലും ജനാധിപത‍്യവിരുദ്ധത മുഖ‍്യവിഷയമാണ്. ജനാധിപത‍്യത്തിനു പൂർണമായി വഴങ്ങാൻ വിമുഖത കാട്ടുന്ന ഭരണാധികാരികൾ സൂക്ഷ്മതയോടെ നിരീക്ഷിക്കുകയും സ്വയംവിമർശനത്തോടെ ഉൾക്കൊള്ളുകയും ചെയ്യേണ്ട പല പാഠങ്ങളും ബംഗ്ലാദേശ് നൽകുന്നുണ്ട്.

സ്വാതന്ത്ര‍്യം നേടിക്കൊടുത്ത രാഷ്‌ട്രപിതാവ് മുജീബുർ റഹ‌്മാനെ വീടു കൈയേറി 18 കുടുംബാംഗങ്ങളോടൊപ്പം വധിച്ച നാടാണ് ബംഗ്ലാദേശ്. പലതവണ പട്ടാള അട്ടിമറി ഉണ്ടാകുകയും ചെയ്തു. ഇപ്പോൾ, രാഷ്‌ട്രപിതാവിന്‍റെ മകളും 20 വർഷവും എട്ടു മാസവും ഭരണം നടത്തിയ പ്രധാനമന്ത്രിയുമായ ഷേഖ് ഹസീനയ്ക്ക് ജീവൻ രക്ഷിക്കാൻ രാജ‍്യംവിട്ട് ഓടേണ്ടിവന്നു. ഇന്ത‍്യയിലേക്കു പലായനം ചെയ്തില്ലായിരുന്നെങ്കിൽ പിതാവിന്‍റെ ഗതി തനിക്കും ഉണ്ടാകുമെന്ന് അവർ ഭയന്നിരിക്കണം.

1996ൽ അധികാരത്തിലെത്തിയ ഷേഖ് ഹസീനയ്ക്ക് ലോകറിക്കാർഡുകൾ പലതുണ്ട്. ലോകത്ത് നിലവിലുള്ള വനിതാ ഭരണാധികാരികളിൽ ഏറ്റവും ആദ‍്യം അധികാരമേറിയത് ഹസീനയാണ്. കൂടാതെ, കൂടുതൽ കാലം ഭരണാധികാരിയായിരുന്ന ലോകവനിതയും ഹസീനതന്നെ. എന്നാൽ, അധികാരത്തുടർച്ചയിൽ പ്രതിപക്ഷത്തെ അടിച്ചമർത്തിയതും സ്വജനപക്ഷപാതത്തിനും അഴിമതിക്കും അവസരമൊരുക്കിയതും ബംഗ്ലാദേശിന്‍റെ ഉരുക്കുവനിതയായ ഹസീനയുടെ വീഴ്ചയ്ക്കു കാരണമായിട്ടുണ്ട്. തന്‍റെ ഭരണകാലത്ത് ജനാധിപത‍്യത്തെ ശക്തിപ്പെടുത്താൻ കഴിയാതെപോയതാണ് ഹസീനയുടെ പരാജയത്തിന് ആക്കം കൂട്ടിയത്.


ഹസീനയുടെ ഭരണത്തിൽ ബംഗ്ലാദേശ് വലിയ കുതിപ്പാണു നടത്തിയത്. 2023ൽ ആളോഹരി ജിഡിപിയിൽ ഇന്ത‍്യയേക്കാൾ വളർച്ച നേടിയ രാജ‍്യമാണ് ബംഗ്ലാദേശ്. 2013-23 കാലയളവിൽ ഏഷ‍്യ-പസഫിക് മേഖലയിൽ 4.3 ശതമാനമായിരുന്നു ശരാശരി സാമ്പത്തികവളർച്ചയെങ്കിൽ ബംഗ്ലാദേശിന്‍റെ വളർച്ച 6.5 ശതമാനമാണ്. ഈ കാലയളവിൽ ബംഗ്ലാദേശിലെ ആരോഗ‍്യ-വിദ‍്യാഭ‍്യാസ മേഖലയിലും വലിയ മുന്നേറ്റമുണ്ടായി.

2020ലെ മാനവ വികസന ഇൻഡെക്സിലും ബംഗ്ലാദേശ് ഇന്ത‍്യയേക്കാൾ മികച്ച നേട്ടം കൈവരിച്ചു. ശിശുമരണനിരക്കു കുറയ്ക്കുന്നതിലും ബംഗ്ലാദേശ് മികവു കാട്ടി. 1973ൽ 151.4 ആയിരുന്ന ശിശുമരണനിരക്ക് 2022ൽ 24.1ലേക്ക് കുറച്ചുകൊണ്ടുവന്നു. എന്നാൽ, ഇത്തരം സാമൂഹിക-സാമ്പത്തിക നേട്ടങ്ങൾക്കിടയിലും രാജ‍്യത്തെ രാഷ്‌ട്രീയ അവകാശങ്ങളും വൈവിധ‍്യങ്ങളും വലിയ വെല്ലുവിളി നേരിട്ടു. ജനകീയ അവകാശങ്ങളും സംഘടനാ സ്വാതന്ത്ര‍്യവും നിയമവാഴ്ചയും ഹനിക്കപ്പെട്ടു.

സ്വതന്ത്രമായ തെരഞ്ഞെടുപ്പുപോലും ഇല്ലെന്നായി. ഈ വർഷമാദ‍്യം നടന്ന പാർലമെന്‍റ് തെരഞ്ഞെടുപ്പ് പ്രതിപക്ഷ പാർട്ടികൾ ബഹിഷ്കരിച്ചിരുന്നു. മുഖ‍്യ പ്രതിപക്ഷ പാർട്ടിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി നേതാവ് ഖാലിദ സിയയെ ജയിലിലടയ്ക്കുകയും ചെയ്തു. തൊഴിലില്ലായ്മ പെരുകിയതും സംവരണനയത്തിലെ പാളിച്ചകളും ഹസീനയ്ക്കു വിനയായി.

ഇന്ത‍്യയുമായി ഏറെ സൗഹൃദം പുലർത്തിയിരുന്ന ഹസീന അട്ടിമറിക്കപ്പെട്ടത് ഇന്ത‍്യ ഏറെ ഗൗരവത്തിലാണ് കൈകാര‍്യം ചെയ്യുന്നത്. ഹസീനയ്ക്ക് അഭയം നൽകിയ ഇന്ത‍്യ സ്ഥിതിഗതികൾ സൂക്ഷ്മമായി വിലയിരുത്തുന്നുണ്ട്. ഹസീനയുടെ അവാമി ലീഗ് ഒഴികെയുള്ള ബംഗ്ലാദേശിലെ പാർട്ടികൾക്ക് ഇന്ത‍്യയോട് അത്ര സൗഹൃദമില്ല.

പാക്കിസ്ഥാനോടും ചൈനയോടും ആഭിമുഖ‍്യം പുലർത്തുന്നവരാണവർ. കൂടാതെ, ഇന്ത‍്യയുടെ ഏറ്റവും വലിയ അതിർത്തി പങ്കാളിത്തമുള്ള രാജ‍്യത്തുണ്ടാകുന്ന അസ്വസ്ഥതകൾ കരുതിയിരിക്കുകയും വേണം. ഇന്നലെ ന‍്യൂഡൽഹിയിൽ സർവകക്ഷി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്. 19,000 ഇന്ത‍്യക്കാർ ബംഗ്ലാദേശിലുണ്ടെന്നും ഇതിൽ 9,000 പേർ വിദ‍്യാർഥികളാണെന്നുമാണ് സർക്കാർ വിശദീകരിച്ചിരിക്കുന്നത്. വിദ‍്യാർഥികളിൽ മിക്കവരും ഇന്ത‍്യയിലേക്കു മടങ്ങിയിട്ടുണ്ട്.

അയൽരാജ‍്യത്തുണ്ടായ അരാജകത്വത്തിന്‍റെ അസ്വസ്ഥതകൾ രാജ‍്യത്തേക്കും പടരാതിരിക്കാൻ നമ്മുടെ ഭരണാധികാരികൾ അതീവജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു. ഒപ്പം, ബംഗ്ലാദേശ് നൽകുന്ന പാഠങ്ങൾ പഠനവിധേയമാക്കുകയും വേണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.