ന്യൂഡൽഹി: ജർമൻ ചാൻസലർ ഒലാഫ് ഷോൾസിന്‍റെ ത്രിദിന ഇന്ത്യൻ സന്ദർശനം ആരംഭിച്ചതിനുപിന്നാലെ ഇരു രാജ്യങ്ങളുടെയും സാന്പത്തിക സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള നിർണായക കൈകോർക്കലുകൾക്ക് തുടക്കം.

ഇതിന്‍റെ ഭാഗമായി ജർമനി വിദഗ്ധ ഇന്ത്യൻ തൊഴിലാളികളുടെ വാർഷിക വീസാ ക്വാട്ട 20,000ത്തിൽനിന്ന് 90,000ആയി ഉയർത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ന്യൂഡൽഹിയിൽ നടന്ന 18-ാത് ഏഷ്യ- പസഫിക് കോണ്‍ഫറൻസിനെ അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി ജർമനിയുടെ തീരുമാനം അറിയിച്ചത്.

ക്രമരഹിതമായ കുടിയേറ്റം കുറയ്ക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും വിദഗ്ധരായ ഇന്ത്യൻ തൊഴിലാളികളെ ജർമനിക്ക് ആവശ്യമുണ്ടെന്ന് ഒലാഫ് ഷോൾസ് അറിയിച്ചു.


ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചർച്ചകൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും ഏഷ്യ-പസഫിക് കോണ്‍ഫറൻസിനെ അഭിസംബോധന ചെയ്തുകൊണ്ട് ഒലാഫ് ഷോൾസ് പറഞ്ഞു.

മൂന്നു ദിവസത്തെ സന്ദർശനത്തിനെത്തിയ ജർമൻ ചാൻസലർ പ്രധാനമന്ത്രി മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ യുക്രെയ്ൻ, മധ്യപൂർവേഷ്യ സംഘർഷങ്ങളും ചർച്ച ചെയ്തു. ഇന്ന് പ്രതിരോധം, വ്യാപാരം തുടങ്ങിയ വിഷയങ്ങളിലും സുപ്രധാന ചർച്ചകൾ നടത്തും.

പ്രതിരോധരംഗത്ത് ഇന്ത്യയുമായി കൂടുതൽ അടുത്തു സഹകരിക്കാൻ തയാറാണെന്ന് ജർമൻ ചാൻസലർ വ്യക്തമാക്കി.