ന്യൂഡൽഹി: ബോളിവുഡ് നടൻ സുശാന്ത് സിംഗിന്‍റെ മരണത്തിൽ അന്വേഷണം നേരിടുന്ന നടി റിയ ചക്രബർത്തിക്കും കുടുംബത്തിനുമെതിരേയുള്ള സിബിഐയുടെ ഹർജി സുപ്രീംകോടതി തള്ളി.

റിയയ്ക്കും കുടുംബത്തിനുമെതിരേ സിബിഐ പുറപ്പെടുവിച്ച ലുക്ക് ഔട്ട് സർക്കുലർ ബോംബെ ഹൈക്കോടതി റദ്ദാക്കിയതിനെതിരേ സമർപ്പിച്ച ഹർജിയാണു സുപ്രീംകോടതി തള്ളിയത്.

ആരോപണവിധേയർ പ്രമുഖരായതിനാൽ മാത്രമാണു ബോംബെ ഹൈക്കോടതിയുടെ വിധിയെ ചോദ്യം ചെയ്തതെന്ന് സുപ്രീംകോടതി വിമർശിച്ചു.


2020ലാണ് നടൻ സുശാന്ത് സിംഗ് രാജ്പുതിനെ മുംബൈയിലെ വസതിയിൽ ആത്മഹത്യനിലയിൽ കണ്ടെത്തിയത്. സുശാന്ത് സിംഗിന്‍റെ അക്കൗണ്ടിൽനിന്നു നിയമവിരുദ്ധമായി 15 കോടി രൂപ റിയ കൈമാറ്റം ചെയ്തതാണു നടന്‍റെ ആത്മഹത്യയിലേക്കു നയിച്ചതെന്ന് സുശാന്തിന്‍റെ കുടുംബം ആരോപിച്ചിരുന്നു.