ന്യൂഡൽഹി: വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ആൽക്കഹോളിന് നികുതി ഏർപ്പെടുത്താനും നിയന്ത്രിക്കാനും സംസ്ഥാനങ്ങൾക്കു സാധിക്കുമെന്ന് സുപ്രീംകോടതി.

വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ആൽക്കഹോൾ മദ്യപാനത്തിന് ഉപയോഗിക്കുന്ന ആൽക്കഹോളിന്‍റെ വ്യാഖ്യാനത്തിൽപ്പെടുമെന്നു നിരീക്ഷിച്ചാണ് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ഒന്പതംഗ ഭരണഘടനാ ബെഞ്ച് 8:1 ഭൂരിപക്ഷത്തിൽ സംസ്ഥാനങ്ങൾക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ചത്. ഇവ സ്റ്റേറ്റ് ലിസ്റ്റ് എൻട്രി 8നു കീഴിൽ വരുമെന്നും കോടതി നിരീക്ഷിച്ചു.

സംസ്ഥാനങ്ങളുടെ അധികാരങ്ങൾ ലഹരിപാനീയങ്ങളുടെ നികുതിയിൽ മാത്രം ഒതുക്കാനാകില്ലെന്നു കോടതി വ്യക്തമാക്കി. ഭരണഘടനാ ബെഞ്ചിലെ എട്ട് അംഗങ്ങളും ഇതിനോടു യോജിച്ചപ്പോൾ ജസ്റ്റീസ് ബി.വി. നഗരത്ന വിയോജിപ്പ് രേഖപ്പെടുത്തി. നേരത്തേ ഏഴംഗ ഭരണഘടനാ ബെഞ്ച് സംസ്ഥാന സർക്കാരിനെതിരേ വിധി പുറപ്പെടുവിച്ചതിനെത്തുടർന്നാണ് ഒന്പതംഗ ബെഞ്ച് ഹർജി പരിഗണിച്ചത്.

സ്റ്റേറ്റ് ലിസ്റ്റിന്‍റെ എൻട്രി 8 പ്രകാരം മദ്യപാനത്തിന് ഉപയോഗിക്കുന്ന ആൽക്കഹോൾ നിയന്ത്രിക്കാനുള്ള സംസ്ഥാനങ്ങളുടെ അധികാരമുപയോഗിച്ച്, വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ആൽക്കഹോളിന്‍റെ നികുതിയടക്കമുള്ള കാര്യങ്ങൾ നിയന്ത്രിക്കാൻ സാധിക്കുമോ എന്നതായിരുന്നു കോടതിക്കു മുന്പിലുണ്ടായിരുന്ന ചോദ്യം.


അതേസമയം, യൂണിയൻ ലിസ്റ്റിലെ എൻട്രി 52 പ്രകാരം പൊതുതാത്പര്യമുള്ളതായി പാർലമെന്‍റ് പ്രഖ്യാപിച്ച വ്യവസായങ്ങളെ നിയന്ത്രിക്കാൻ കേന്ദ്രസർക്കാരിനും അധികാരം നൽകുന്നുണ്ട്. ഇതു കൂടുതൽ ആശയക്കുഴപ്പം സൃഷ്‌ടിക്കുമെന്നു നിരീക്ഷിച്ച കോടതി ഈ രണ്ട് എൻട്രികളും യോജിപ്പിക്കുന്നതാണു പോംവഴിയെന്നു വ്യക്തമാക്കി. നിയമനിർമാണ പട്ടികയ്ക്ക് വിശാലമായ വ്യഖ്യാനം നൽകണമെന്നും കോടതി പറഞ്ഞു.

1990ലെ സിന്തറ്റിക്സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡും ഉത്തർപ്രദേശ് സർക്കാരും തമ്മിലുള്ള കേസിൽ ‘ലഹരി മദ്യം’ കുടിക്കാനുപയോഗിക്കുന്ന മദ്യത്തെ മാത്രമാണു സൂചിപ്പിക്കുന്നതെന്നും അതിനാൽ സംസ്ഥാനങ്ങൾക്ക് വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ആൽക്കഹോളിന് നികുതി ഏർപ്പെടുത്താൻ സാധിക്കില്ലെന്ന വിധിയും സുപ്രീംകോടതി ഇന്നലെ അസാധുവാക്കി.

മരുന്നു നിർമാണം, പെർഫ്യൂമുകൾ, സൗന്ദര്യവർധക വസ്തുക്കൾ, ശുചീകരണത്തിനുപയോഗിക്കുന്ന ദ്രാവകങ്ങൾ തുടങ്ങിയവ നിർമിക്കാൻ വ്യാവസായിക ആവശ്യങ്ങൾക്കുള്ള ആൽക്കഹോൾ ഉപയോഗിക്കാറുണ്ട്.