ന്യൂഡൽഹി: സുപ്രീംകോടതിയുടെ എംബ്ലത്തിലും നീതിദേവത പ്രതിമയിലും വരുത്തിയ മാറ്റത്തിൽ പ്രമേയം പാസാക്കി സുപ്രീംകോടതി ബാർ അസോസിയേഷൻ.

സുപ്രീംകോടതിയുടെ നീക്കത്തിനു പിന്നിലെ യുക്തി മനസിലാകുന്നില്ലെന്നും നീതിനിർവഹണത്തിൽ ബാർ അസോസിയേഷന് തുല്യപങ്കാണെന്നും ചൂണ്ടിക്കാട്ടിയാണ് ബാർ അസോസിയേഷൻ പ്രമേയം പാസാക്കിയത്. ഇത്തരമൊരു മാറ്റം തങ്ങളോട് ആലോചിക്കാതെയാണു നടപ്പാക്കിയതെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബലിന്‍റെ നേതൃത്വത്തിലുള്ള ബാർ അസോസിയേഷൻ വ്യക്തമാക്കി.

സുപ്രീംകോടതിയുടെ 75-ാം വാർഷികത്തോടനുബന്ധിച്ച് സെപ്റ്റംബർ ഒന്നിനാണ് രാഷ്‌ട്രപതി ദ്രൗപതി മുർമു പുതിയ എംബ്ലം അനാച്ഛാദനം ചെയ്തത്. കണ്ണു കെട്ടി വാൾ കൈയിലേന്തിയ പഴയ നീതിദേവതയ്ക്കു പകരം കണ്ണു തുറന്ന് രൂപഭാവങ്ങൾ മാറ്റിയ പുതിയ നീതിദേവതയുടെ രൂപം സുപ്രീംകോടതിയുടെ ജഡ്ജസ് ലൈബ്രറിക്കു മുന്നിൽ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കോടതിമുറികളിൽ എത്തിയിട്ടില്ല. വാളിനു പകരം ഭരണഘടനയാണ് നീതിദേവതയുടെ കൈയിലുള്ളത്.


ഇതോടൊപ്പം സുപ്രീംകോടതി വളപ്പിൽ മ്യൂസിയം സ്ഥാപിക്കുന്നതിനെതിരേയും ബാർ അസോസിയേഷന് രംഗത്തുവന്നു. അതീവ സുരക്ഷാമേഖലയിൽ മ്യൂസിയം സ്ഥാപിക്കുന്നത് കൂടുതൽ പ്രശ്ങ്ങൾ സൃഷ്‌ടിക്കാൻ കാരണമായേക്കുമെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി.