ന്യൂഡൽഹി: ജമ്മു കാഷ്മീരിന്‍റെ സംസ്ഥാനപദവി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി ഒമർ അബ്‌ദുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി.

ജമ്മു കാഷ്മീരിന് സംസ്ഥാനപദവി തിരികെ നൽകുമെന്ന് അമിത് ഷാ ഉറപ്പു നൽകിയതായും കേന്ദ്രസർക്കാരിന്‍റെ പൂർണപിന്തുണ ഒമർ അബ്‌ദുള്ള സർക്കാരിന് വാഗ്ദാനം ചെയ്തുവെന്നും റിപ്പോർട്ടുകളുണ്ട്.

പുതിയ സർക്കാരിന്‍റെ ആദ്യ മന്ത്രിസഭായോഗത്തിൽത്തന്നെ ജമ്മു കാഷ്മീരിന്‍റെ സംസ്ഥാനപദവി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടു പ്രമേയം പാസാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും കൂടിക്കാഴ്ച നടത്തിയ ഒമർ അബ്‌ദുള്ള മന്ത്രിസഭാ പ്രമേയം മോദിക്കു മുന്നിൽ അവതരിപ്പിച്ചുവെന്നാണ് വിവരം.


അഞ്ചു വർഷം മുന്പാണ് ജമ്മു കാഷ്മീരിന്‍റെ സംസ്ഥാനപദവി റദ്ദാക്കി രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായി വിഭജിച്ചത്. ജമ്മു കാഷ്മീരിലെ ജനങ്ങളുടെ ഭരണഘടനാ അവകാശങ്ങൾ വീണ്ടെടുക്കുന്നതിനുള്ള നിർണായക ചുവടുവയ്പാണു സംസ്ഥാന പദവി വീണ്ടെടുക്കൽ.