ന്യൂഡൽഹി: 2020ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ പ്രതിചേർക്കപ്പെട്ട ഗവേഷണ വിദ്യാർഥി ഷർജീൽ ഇമാമിന്‍റെ ജാമ്യഹർജി പരിഗണിക്കുന്നതു വേഗത്തിലാക്കാൻ സുപ്രീംകോടതി.

ജസ്റ്റീസുമാരായ ബേല എം. ത്രിവേദി, സതീഷ് ചന്ദ്ര ശർമ എന്നിവരടങ്ങിയ ബെഞ്ചാണു കേസ് വേഗത്തിലാക്കാൻ ഹൈക്കോടതിയോടു നിർദേശിച്ചത്. അതേസമയം, ഷർജീലിന്‍റെ ജാമ്യഹർജി പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. ഭരണഘടനയുടെ ആർട്ടിക്കിൾ 32 പ്രകാരമുള്ള റിട്ട് ഹർജിയാണു ഷർജീൽ സുപ്രീംകോടതിയിൽ സമർപ്പിച്ചത്.ഇതു പരിഗണിക്കാൻ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.


2022 ഏപ്രിൽ 29 മുതൽ ഷർജീലിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നില്ലെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകൻ സുപ്രീംകോടതിയിൽ ചൂണ്ടിക്കാട്ടി.

തന്‍റെ ജാമ്യാപേക്ഷ നേരത്തേ പരിഗണിക്കണമെന്നാവശ്യപ്പെട്ട് സെപ്റ്റംബർ നാലിന് ഷർജീൽ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതു നിരസിച്ചതിനെത്തുടർന്നാണു റിട്ട് ഹർജിയുമായി ഷർജീൽ സുപ്രീംകോടതിയെ സമീപിച്ചത്. 2020 ജനുവരിയിലാണ് ഷർജീലിനെ യുഎപിഎ അടക്കമുള്ള കുറ്റങ്ങൾ ചുമത്തി ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്.