ന്യൂഡൽഹി: രാജ്യത്ത് ക്രൈസ്തവർക്കെതിരേയുള്ള അതിക്രമങ്ങൾ വർധിക്കുന്പോഴും കേന്ദ്രസർക്കാർ മൗനം പാലിക്കുന്നതിനെതിരേ പ്രതിഷേധവുമായി ഡൽഹി എൻസിആർ ക്രിസ്ത്യൻ ഫെലോഷിപ്പ്.

കേന്ദ്രസർക്കാരിന്‍റെ നിസംഗതയ്ക്കെതിരേ വിവിധ ക്രിസ്ത്യൻ വിഭാഗങ്ങളെ ഒരുമിച്ചുകൂട്ടി ഡൽഹിയിലെ ജന്ദർമന്ദറിൽ നാളെ സമാധാനപരമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സംഘടന അറിയിച്ചു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ക്രൈസ്തവർക്കെതിരായ അക്രമങ്ങൾ വർധിച്ചെന്നും സംഘടന ആരോപിച്ചു.


മണിപ്പുരിലെ പള്ളികൾക്കു നേരേയുണ്ടായ ആക്രമണങ്ങൾ കണക്കിൽപ്പെടുത്താതെതന്നെ കഴിഞ്ഞവർഷം 733 സംഭവങ്ങളും ഈ വർഷം സെപ്റ്റംബർ വരെ മാത്രം 585 സംഭവങ്ങളുമാണ് ക്രൈസ്തവർക്കെതിരേയുള്ള അതിക്രമങ്ങളായി യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ക്രിസ്ത്യൻ ഫെലോഷിപ്പ് ചൂണ്ടിക്കാട്ടി.